തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഗവർണർക്കുള്ള മറുപടി മുഖ്യമന്ത്രി നൽകിയിട്ടുണ്ടെന്നും ഭരണഘടനാപരമായുള്ള ബാധ്യത നിലനിർത്തേണ്ട ഉത്തരവാദിത്വം ഗവർണർക്കുണ്ടെന്നും മന്ത്രി പറഞ്ഞു. ഉത്തരവാദിത്വങ്ങൾ ലംഘിച്ചു കൊണ്ടുള്ള രാഷ്‌ട്രീയ ഇടപെടലുകളാണ് ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്നതെന്നാണ് മന്ത്രി ശിവൻകുട്ടിയുടെ വാദം.
ബിജെപി വക്താവായി മാറിയിരിക്കുകയാണ് ഗവർണർ. കേരളത്തിലെ ഇടതുപക്ഷത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് ഗവർണർ നടത്തി വരുന്നത്. ബിജെപി മണ്ഡലം പ്രസിഡന്റ് ചെയ്യേണ്ട പണി പോലും ആരിഫ് മുഹമ്മദ് ഖാൻ ഏറ്റെടുത്തിരിക്കുകയാണെന്നും ശിവൻ കുട്ടി വിമർശിച്ചു.
മുഖ്യമന്ത്രി ഇത്രയും കാലം മൗനം പാലിച്ചു. ഗവർണറെ എങ്ങനെയെങ്കിലും സഹകരിപ്പിക്കാനാണ് പിണറായി വിജയൻ ശ്രമിച്ചത്. ഗവർണർ ബില്ല് ഒപ്പിടാത്ത സാഹര്യം വന്നാൽ അപ്പോൾ നോക്കാം എന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. അതേസമയം, മുഖ്യമന്ത്രിയേയും സർക്കാരിനെയും സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ് ഗവർണർ. നിയമ വിരുദ്ധമായി ഒരു പ്രമേയത്തിൽ പോലും ഒപ്പിടില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അദ്ദേഹം.
Comments