കാസർകോട്: തെരുവ് നായ ആക്രമിക്കാതിരിക്കാൻ മദ്രസ വിദ്യാർത്ഥികൾക്ക് അകമ്പടിപോയ ബേക്കൽ സ്വദേശി ടൈഗർ സമീറിനെയും തോക്കും കസ്റ്റഡിയിൽ എടുത്ത് പോലീസ്. ബേക്കൽ പോലീസിന്റേതാണ് നടപടി. എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്ന നിബന്ധനയോടെ സമീറിനെ വിട്ടയച്ചു.
വൈകീട്ടോടെയാണ് സമീറിനോട് തോക്കും മൊബൈൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണുമായി ഹാജരാകാൻ പോലീസ് നിർദ്ദേശിച്ചത്. സമീറിന്റെ ഫോണും തോക്കും കസ്റ്റഡിയിലാണ്. തോക്ക് വിദഗ്ധ പരിശോധനയ്ക്ക് അയക്കും.
കഴിഞ്ഞ ദിവസമാണ് മദ്രസയിലേക്ക് പോയ വിദ്യാർത്ഥികൾക്ക് സമീർ തോക്കുമായി അകമ്പടി പോയത്. ഇതിന്റെ ദൃശ്യങ്ങൾ കൂടെയുണ്ടായിരുന്നയാൾ ഫോണിൽ പകർത്തി സമൂഹമാദ്ധ്യമത്തിൽ പ്രചരിപ്പിച്ചിരുന്നു. ഇത് വൈറൽ ആയതോടെയാണ് പോലീസ് ഇയാൾക്കെതിരെ കേസ് എടുത്തത്. കലാപമുണ്ടാക്കാൻ ശ്രമിച്ചെന്നാണ് കേസ്.
Comments