ചണ്ഡീഗഡ് : ഗേൾസ് ഹോസ്റ്റലിലെ പെൺകുട്ടികളുടെ കുളിമുറി ദൃശ്യങ്ങൾ ചോർത്തി കാമുകന് നൽകി. പഞ്ചാബിലെ മൊഹാലിയിലുള്ള ചണ്ഡീഗഡ് സർവ്വകലാശാലയിലാണ് സംഭവം. ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടിയാണ് മറ്റ് വിദ്യാർത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർത്തി നൽകിയത്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാരും ഹോസ്റ്റൽ വിദ്യാർത്ഥിനികളും രംഗത്തെത്തിയിട്ടുണ്ട്. കുറ്റാരോപിതയായ പെൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.
അറുപതോളം പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളാണ് യുവതി പകർത്തിയെടുത്തത്. തുടർന്ന് ഇത് തന്റെ ആൺസുഹൃത്തിന് നൽകുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെയാണ് പ്രതിഷേധവുമായി പെൺകുട്ടികൾ രംഗത്തെത്തിയത്. ആയിരക്കണക്കിന് ആളുകളാണ് മുദ്രാവാക്യങ്ങളുമായി ഹോസ്റ്റലിന് മുന്നിൽ തടിച്ചുകൂടിയത്.
Protest breaks out in Chandigarh University after someone secretly recorded videos of girls from hostel bathroom and leaked them online. University administration is trying to muzzle the protest, according to a student : @PunYaab
— Yogita Bhayana योगिता भयाना (@yogitabhayana) September 17, 2022
വീഡിയോ ഷൂട്ട് ചെയ്ത ഉപകരണങ്ങൾ പിടിച്ചെടുത്തതായും അതിൽ മറ്റ് വിദ്യാർത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങൾ ഇല്ലെന്നുമാണ് മൊഹാലി എസ്പി വിവേക് സോണി പറയുന്നത്. പിടിച്ചെടുത്ത ഉഫകരണങ്ങളിൽ കുറ്റാരോപിതയായ പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ മാത്രമാണ് ഉള്ളത്. ഉകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
വീഡിയോ ലീക്ക് ആയ വിവരം പുറത്തറിഞ്ഞതോടെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന പ്രചാരണവും നടക്കുന്നുണ്ട്. എന്നാൽ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും വിവേക് സോണി അഭ്യർത്ഥിച്ചു.
കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. പെൺകുട്ടിയുടെ കാമുകനുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
Comments