തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരെ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിച്ച് എംഎം മണി എംഎൽഎ. ഗവർണർ പമ്പര വിഡ്ഢിയാണെന്ന് മണി പറഞ്ഞു. ഗവർണർ ഇത്രയും ബുദ്ധിശൂന്യനെ ഗവർണറായി കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ചത് മര്യാദകേട് ആണെന്നും മണി ആരോപിച്ചു. ഗവർണറുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു മണിയുടെ പ്രതികരണം.
മുഖ്യമന്ത്രി പിണറായി വിജയനും, പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിനുമെതിരെ ഗവർണർ പറഞ്ഞതെല്ലാം വിഡ്ഢിത്തമാണ്. ഗവർണർ വിഡ്ഢിത്തം പുലമ്പുന്ന പമ്പര വിഡ്ഢിയായി ഗവർണർ മാറി. ഇത്രയും ബുദ്ധിശൂന്യനെ ഗവർണറായി അടിച്ചേൽപ്പിച്ചത് മര്യാദകേടാണ്. ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവതിനെ കാണാൻ പോയതോടെ ഗവർണർ ആരാണെന്ന് വ്യക്തമായെന്നും മണി പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയ്ക്കെതിരായ നിർണായക വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സിപിഎം നേതാക്കളും മന്ത്രിമാരും ഗവർണറെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഗവർണർക്ക് മാനസിക വിഭ്രാന്തിയാണെന്ന് ഇടത് കൺവീനർ ഇ.പി ജയരാജൻ പ്രതികരിച്ചു. ഗവർണറെ പന്നിയോട് ഉപമിച്ചായിരുന്നു ഇടത് നേതാവ് എംവി ജയരാജന്റെ വിമർശനം. ഗവർണറുടേത് കഴമ്പില്ലാത്ത ആരോപണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പറഞ്ഞു.
Comments