ജപ്പാൻ: ജപ്പാനിൽ നന്മഡോർ ചുഴലിക്കാറ്റ് ആഞ്ഞു വീശിയത് മൂലം വലിയ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. 2 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജപ്പാനിലെ തെക്കൻ ദ്വീപായ ക്യുഷുവിലും, പ്രധാന ദ്വീപായ ഹോൺഷുവിന് മുകളിലൂടെയും ആഞ്ഞു വീശിയ ചുഴലിക്കാറ്റ് ജനസാന്ദ്രതയുള്ള മേഖലയിൽ വലിയ നാശങ്ങളാണ് വിതച്ചത്.
നന്മഡോർ ചുഴലിക്കാറ്റിന്റെ ശക്തിയിൽ ഏകദേശം 350,000 വീടുകളിൽ വൈദ്യുതി നഷ്ടപ്പെട്ടു. ഗതാഗതം, വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു. ചുഴലിക്കാറ്റിനൊപ്പം അതി ശക്തമായ മഴ പെയ്തതിനാൽ നിരവധി പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ സംഭവിച്ചു എന്നും അധികൃതർ അറിയിച്ചു.
നന്മഡോൾ ചുഴലിക്കാറ്റ് മണിക്കൂറിൽ 234km/h വേഗതയിലാണ് വീശിയടിച്ചത്.
രാജ്യത്ത് ബുള്ളറ്റ് ട്രെയിൻ സർവീസുകളും, നൂറുകണക്കിന് വിമാനങ്ങളും റദ്ദാക്കി. നിരവധി കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടു. തുടർന്ന് ഇവയുടെ സംരക്ഷണത്തിനായി മുൻകരുതലുകൾ എടുക്കുകയും ചെയ്തു. ശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് ക്യൂഷുവിലെ ഒരു നദി കരകവിഞ്ഞൊഴുകി.
ജപ്പാനിലെ ദുരന്ത നിവാരണ സേനയുടെ വിശദീകരണം അനുസരിച്ച് സ്കെയിലിലെ ഏറ്റവും ഉയർന്ന ലെവലിലാണ് കാറ്റ് വീശിയത്. നന്മഡോർ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ക്യുഷു, ഷിക്കോകു, ചുഗോകു മേഖലകകളിൽ നിന്നും ഒമ്പത് ദശലക്ഷം ആളുകളെ ഒഴിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Comments