ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരിഫ് മുഹമ്മദ് ഖാന് വ്യക്തിപരമായ രാഷ്ട്രീയമുണ്ടാകാം എന്നും, എന്നാൽ ഗവർണർ പദവിയിലിരുന്ന് രാഷ്ട്രീയം വിളിച്ചു പറയരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെറുതെ പെട്ടന്നുണ്ടാകുന്ന വികാരത്തിന്റെ പുറത്ത് എന്തെങ്കിലും വിളിച്ചു പറയുന്നവരെ പോലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ ഗവർണർ വിമർശിക്കുന്നത് ശരിയല്ല എന്നാണ് മുഖ്യമന്ത്രിയുടെ വാദം.
ഗവർണർ എന്നത് ഭരണഘടനാ പദവിയാണ്. ആ പദവിയിലുരുന്നു കൊണ്ട് വല്ലാതെ തരം താണ് സംസാരിക്കരുതെന്ന് പിണറായി വിജയൻ പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാൻ എന്ന കമ്യൂണിസ്റ്റ് വിരുദ്ധൻ ഒന്ന് മനസ്സിലാക്കണം, കമ്യൂണിസ്റ്റുകാർ കയ്യൂക്ക് കാണിച്ചല്ല അധികാരത്തിൽ വന്നിട്ടുള്ളത്. ജനങ്ങൾ ഏറ്റെടുത്താണ് കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നതെന്ന് മുഖ്യമന്ത്രി അവകാശവാദം ഉന്നയിച്ചു. ചില സംസ്ഥാനങ്ങളിലെ പോലെ കയ്യൂക്ക് കൊണ്ട് കേരളത്തിലെ ജനങ്ങളെ ഏതെങ്കിലും പക്ഷത്ത് ചേർക്കാൻ നോക്കേണ്ട എന്നും പിണറായി വിജയൻ പറഞ്ഞു.
Comments