ലണ്ടൻ: ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രണ്ടിന്റെ സംസ്‌കാരത്തിനായി ഭൗതിക ദേഹം രാജകീയ നിലവറയിലേയ്‌ക്ക് സമർപ്പിച്ചു. ഏതാനും മണിക്കൂറിനുള്ളിൽ രാജകുംടും ബാംഗങ്ങളും പുരോഹിതരും മാത്രം പങ്കെടുക്കുന്ന ചടങ്ങുകളിലൂടെ സംസ്‌കാരം പൂർത്തിയാകും. കഴിഞ്ഞ വർഷം അന്തരിച്ച ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെ സമീപത്ത് കിംഗ് ജോർജ്ജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലാണ് സംസ്‌കാരം.
മൃതദേഹം രാജകീയ നിലവറയിലേയ്‌ക്ക് മാറ്റുമ്പോഴുള്ള പ്രാർത്ഥനയ്‌ക്ക് നേതൃത്വം നൽകുന്നത് കാന്റർബറി ആർച്ച്ബിഷപ്പ് ഡോ. ജസ്റ്റിൻ വെൽബിയാണ്. ബ്രിട്ടനിലെ പ്രാദേശിക സമയം രാത്രി 7.30നാണ് അന്തിമ സംസ്‌കാര ചടങ്ങുകൾ ആരംഭിക്കുക.
വിലാപയാത്രയായി ഭൗതിക ദേഹം സെന്റ് ജോർജ് ചാപ്പലിലെത്തിച്ചശേഷമാണ് ലോകനേതാ ക്കൾ അന്തിമോപചാരം അർപ്പിച്ചത്. രണ്ടാം ഭാഗ ചടങ്ങുകൾ സെന്റ് ജോർജ്ജ് ചാപ്പലിൽ പൂർത്തിയാക്കിയാണ് ഭൗതിക ദേഹം കിംഗ് ജോർജ്ജ് ആറാമൻ മെമ്മോറിയൽ ചാപ്പലി ലെത്തിച്ചത്.
Comments