കെയ്‌റോ: പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഈജിപ്ത്യൻ പ്രതിരോധമന്ത്രി ജനറൽ മുഹമ്മദ് സാക്കിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിലും ഒപ്പ് വെച്ചു. ഇരുമന്ത്രിമാരും ഉഭയകക്ഷി പ്രതിരോധബന്ധം അവലോകനം ചെയ്തു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് രാജ്‌നാഥ് സിംഗ് ഈജിപ്തിൽ എത്തിയത്.രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി-പ്രതിരോധ ഇടപെടലുകളും സൗഹൃദവും വികസിപ്പിക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
ഈജിപ്ത് പ്രതിരോധമന്ത്രി ജനറൽ മുഹമ്മദ് സാക്കിയുമായി കെയ്‌റോയിൽ വെച്ച് ഒരു മികച്ച കൂടിക്കാഴ്ച നടത്തി.ഉഭയകക്ഷി പ്രതിരോധ ഇടപെടലുകൾ കൂടുതൽ വിപുലീകരിക്കുന്നതിനുള്ള നിരവധി സംരംഭങ്ങളെക്കുറിച്ച് ഞങ്ങൾ വിപുലമായ ചർച്ചകൾ നടത്തി. പ്രതിരോധ സഹകരണം സംബന്ധിച്ച ധാരണാപത്രം ഒപ്പിടുന്നത് നമ്മുടെ ബന്ധങ്ങൾക്ക് പുതിയ ഊർജവും ആവശവും നൽകുന്നുവെന്ന് സന്ദർശനത്തിന് ശേഷം രാജ്‌നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു.
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ-സിസിനെയും രാജ്‌നാഥ് സിംഗ് സന്ദർശിച്ചിരുന്നു. സൈനിക സഹകരണം കൂടുതൽ വിപുലമാക്കാനും സംയുക്ത പരിശീലനം, പ്രതിരോധ സഹ-നിർമ്മാണം സംബന്ധിച്ച വിഷയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനും ഇരു നേതാക്കളും സമ്മതിച്ചിരുന്നു.
ഈജിപ്തിൽ ഇതുവരെ 3.15 ബില്യൺ ഡോളറിന്റെ നിക്ഷേപം ഇന്ത്യ നടത്തിയിട്ടുണ്ട്..ആകാശ് മിസൈൽ സംവിധാനം ഉൾപ്പെടെ ഇന്ത്യ നിർമ്മിക്കുന്ന ആയുധങ്ങൾ വാങ്ങാൻ നേരത്തെ ഈജിപ്ത് താല്പര്യം പ്രകടിപ്പിച്ചിരുന്നു.1984 വരെ ഇന്ത്യൻ വൈമാനികരാണ് General Mohamed Zaki ഈജിപ്തിലെ വ്യോമസേനാ അംഗങ്ങളെ പരിശീലിപ്പിച്ചിരുന്നത്.
Comments