തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മകളുടെ മുൻപിൽ പിതാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി. ഉത്തരവാദികളായ 4 കെഎസ്ആർടിസി ജീവനക്കാരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.
കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്. ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തി കെഎസആർടിസി വിജിലൻസ് ഗതാഗതമന്ത്രിയ്‌ക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ജീവനക്കാർക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കർശന നടപടി സ്വീകരിക്കുവാൻ ആന്റണി രാജു കെഎസ്ആർടിസി സിഎംഡിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ ജീവനക്കാർക്കെതിരെ പോലീസ് കേസും എടുത്തു.
ആമച്ചൽ സ്വദേശിയായ പ്രേമനന് ആണ് ക്രൂര മർദ്ദനം ഏറ്റത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കൺസഷൻ എടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.
Comments