ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങൾക്ക് കൈയ്യടിച്ച് വിദേശശക്തികൾ. യുദ്ധത്തിനുള്ള സമയമല്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ശരിയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ. കഴിഞ്ഞ ദിവസം ഐക്യരാഷ്‌ട്രസഭയുടെ ജനറൽ അസംബ്ലിയിൽ സംസാരിക്കുമ്പോഴാണ് ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയുടെ നയങ്ങൾ മാതൃകയാണെന്ന് പറഞ്ഞത്.
ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞത് ശരിയാണ്, ഇത് യുദ്ധത്തിനുള്ള സമയമല്ല, ഇത് പാശ്ചാത്യരോടുള്ള പ്രതികാരത്തിനോ കിഴക്ക് പടിഞ്ഞാറിനെ എതിർക്കാനോ അല്ല. നമ്മൾ ഭരണാധികാരികൾക്ക് ഇത് ഒരു കൂട്ടായ ശ്രമത്തിന്റെ സമയമാണ്. തുല്യ രാജ്യങ്ങളാകാനും.നേരിടുന്ന വെല്ലുവിളികളെ ഒരുമിച്ച് നേരിടാനുമുള്ള സമയമാണെന്ന് അദ്ദേഹം പറഞ്ഞു.
യുക്രൈയ്ൻ അധിനിവേശം അവസാനിപ്പിച്ച് സമാധാനത്തിന്റെയും സംഭാഷണത്തിന്റെയും പാതയിലേക്ക് മടങ്ങാൻ കഴിഞ്ഞയാഴ്ച റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതിനെ പരാമർശിച്ചായിരുന്നു മാക്രോണിന്റെ പ്രസ്താവന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയുടെ സമയത്തായിരുന്നു മോദി ഇങ്ങനെ ഒരു നിർദ്ദേശം റഷ്യൻ പ്രസിഡന്റിന്റെ മുന്നിൽ വെച്ചത്.
മറുപടിയായി, ഇത് യുദ്ധത്തിന്റെ കാലമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇക്കാര്യം നമ്മൾ പരസ്പരം സംസാരിച്ചിരുന്നു. സമാധാനത്തിന്റെ പാതയിൽ എത്ര കാലം ഒരുമിച്ച് മുന്നോട്ട് പോകാം എന്നാണ് ഇപ്പോൾ ചിന്തിക്കേണ്ടത്.ദശാബ്ദങ്ങളായി ഒരുമിച്ചു നിൽക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും റഷ്യയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വികസ്വര രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന ഭക്ഷ്യ-ഊർജ്ജ സുരക്ഷയുടെ പ്രശ്‌നങ്ങൾ റഷ്യൻ പ്രസിഡന്റിന് പരിഗണിക്കേണ്ടിവരുമെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ശത്രുത അവസാനിപ്പിക്കാനും ആഹ്വാനം ചെയ്തു. നിരവധി രാജ്യങ്ങളും പാശ്ചാത്യരാജ്യങ്ങളുമാണ് മോദിയുടെ ധൈര്യപൂർവ്വമുള്ള ഈ പ്രസ്താവനയെ പുകഴ്‌ത്തിയത്.
Comments