മലപ്പുറം: വ്യാജ ബില്ലുകളും രേഖകളും ചമച്ച് 80 കോടിയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വെട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ.മലപ്പുറം കോലൊളമ്പ ദേശത്ത് മഞ്ഞക്കാട് വീട്ടിൽ മോഹനകൃഷ്ണൻ മകൻ രാഹുലിനെയാണ് (28)അറസ്റ്റ് ചെയ്തത്.
തൃശൂർ ജി.എസ്.ടി വകുപ്പ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് ഓഫീസർ സി. ജ്യോതിലക്ഷ്മിയും സംഘവും ചേർന്നാണ് യുവാവിനെ പിടികൂടിയത്.കൊട്ടടയ്ക്കയുടെ വ്യാജ കച്ചവടത്തിന്റെ മറവിലാണ് രാഹുലും സംഘവും നികുതി വെട്ടിപ്പ് നടത്തിയത്.
നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് അയിലക്കാട് സ്വദേശി ബനീഷ് പിടിയിലായിരുന്നു. ഇയാളുടെ അറസ്റ്റിന് ശേഷം ഒളിവിൽപോയതായിരുന്നു രാഹുൽ. ബനീഷിനെ നികുതി വെട്ടിപ്പിന് സഹായിച്ച് ഈ-വേ ബില്ലുകളും വ്യാജ രേഖകളും എടുത്ത് കൊടുക്കാനും വ്യാജ രജിസ്ട്രേഷനുകൾ എടുത്ത് കൊടുത്ത് നികുതി വെട്ടിപ്പിന്റെ ശൃംഖല സൃഷ്ടിക്കാനും രാഹുലായിരുന്നു മുന്നിട്ട് നിന്നത്. ഒളിവിലായ ഇയാളെ തൃശൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ സഹായത്തോടെ ജാമ്യമില്ലാ വാറൻഡിലാണ് അറസ്റ്റ് ചെയ്തത്.
Comments