തിരുവനന്തപുരം : ഗവർണറുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എം ബി രാജേഷ് . ചീഫ് സെക്രട്ടറി വി.പി ജോയിയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. രാജ്ഭവനിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുക്കാൻ ഗവർണറെ ക്ഷണിക്കാൻ എത്തിയതെന്നാണ് കൂടിക്കാഴ്ചയെ പറ്റി മന്ത്രി നൽകിയ വിശദീകരണം
നിയമസഭ പാസാക്കി അയച്ച ബില്ലുകൾ ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് ശക്തതമായ വാക്പോരാണ് മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർ നടത്തുന്നത്. ഇതിനിടെ എം ബി രാജേഷ് നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച് രാഷ്ട്രീയ ചർച്ചകൾ ആരംഭിച്ചിരിക്കുകയുമാണ്. 11 ബില്ലുകളിൽ നിലവിൽ 5 എണ്ണത്തിൽ മാത്രമാണ് ഗവർണർ ഒപ്പിട്ടത്.
സർക്കാരിന്റെ ഭാഗം വിശദീകരിച്ച് ഗവർണറെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണവും ശക്തമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള പണം വിനിയോഗിച്ചതുമായി ബന്ധപ്പെട്ട കേസിൽ ലോകയുക്ത വിധി വരാനിരിക്കുന്ന സാഹചര്യത്തിൽ ഗവർണറെ അനുനയിപ്പിക്കുകയെന്നത് സർക്കാരിന് നിർണായകമാണ്.
Comments