പാലക്കാട്: എൻഐഎ പരിശോധനയുടെ പേരിൽ സംസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചുവിട്ട് പോപ്പുലർഫ്രണ്ട് ഭീകരർ. വിവിധയിടങ്ങളിൽ ദേശീയപാതയുൾപ്പെടെ ഉപരോധിച്ച് പ്രവർത്തകർ ഗതാഗതസ്തംഭനം ഉണ്ടാക്കി. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹമാണ് നഗരങ്ങളിൽ വിന്യസിച്ചിരിക്കുന്നത്.
പാലക്കാട് പട്ടാമ്പിയിൽ ബോലോ തക്ബീർ മുഴക്കി പോപ്പുലർഫ്രണ്ട് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. ലാത്തി വീശിയാണ് ഇവരെ പോലീസ് പിരിച്ചുവിട്ടത്. നിരവധി പേരെ അറസ്റ്റ് ചെയ്ത് നീക്കി. ഒലവക്കോടും പ്രതിഷേധവുമായി പോപ്പുലർഫ്രണ്ടുകാർ സംഘടിച്ചു.
കണ്ണൂരിൽ ബോലോ തക്ബീർ മുഴക്കി പോപ്പുലർഫ്രണ്ട് ദേശീയപാത ഉപരോധിച്ചു. ടൗൺ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാർച്ച് നടത്തി. ദേശീയപാത ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് പോലീസ് ഗതാഗതക്കുരുക്ക് പരിഹരിച്ചത്. ഇതിനിടെ പോലീസുമായി ഭീകരർ ഏറ്റുമുട്ടി. പോലീസും പോപ്പുലർഫ്രണ്ടുകാരുമായി ഉണ്ടായ സംഘർഷത്തിനിടെ മാദ്ധ്യമപ്രവർത്തകന് പരിക്കേറ്റു. കായംകുളത്തും പോപ്പുലർഫ്രണ്ടുകാർ ദേശീയപാത ഉപരോധിച്ചു.
മലപ്പുറത്ത് പോപ്പുലർഫ്രണ്ട് പ്രവർത്തകർ പ്രതിഷേധത്തിന്റെ പേരിൽ ബിജെപി ഓഫീസ് അടിച്ചു തകർത്തു. ബിജെപിയുടെ മണ്ഡലം കമ്മിറ്റി ഓഫീസാണ് ആക്രമിക്കപ്പെട്ടത്.
Comments