തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ രാജ്യവ്യാപക റെയ്ഡ് നടത്തുന്നതിൽ പ്രതിഷേധവുമായി സിപിഎം എംപി എ എം ആരിഫ്. പോപ്പുലർ ഫ്രണ്ടിനെതിരെ അന്വേഷണ ഏജൻസികൾ നടത്തുന്ന റെയ്ഡ് ഏകപക്ഷീയമാണെന്നും ഈ സംഘടനയെ മാത്രം ലക്ഷ്യംവെയ്‌ക്കുന്നത് സദുദ്ദേശപരമല്ലെന്നും എംപി പറഞ്ഞു. പോപ്പുലർ ഫ്രണ്ടിന് തീവ്രവാദ സ്വഭാവം ഉണ്ടെന്ന ആക്ഷേപങ്ങളും ഉന്നയിക്കപ്പെടുന്നുണ്ട് എന്നാണ് സിപിഎം എംപിയുടെ വാദം.
പോപ്പുലർ ഫ്രണ്ടിനെതിരായ റെയ്ഡ് ഏകപക്ഷീയമാണ്. തീവ്രവാദ പ്രവർത്തനം നടത്തിയ ധാരാളം സംഭവങ്ങളിൽ പങ്കാളികളായിട്ടുള്ള വിവിധ സംഘടനകളുടെ പങ്ക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ ഇവിടെയൊന്നും റെയ്ഡ് നടത്താതെ പോപ്പുലർ ഫ്രണ്ടിനെ മാത്രം ലക്ഷ്യമിടുന്നത് ശരിയല്ലെന്നും എ എം ആരിഫ് കൂട്ടിച്ചേർത്തു.
ഇന്നലെ അർദ്ധരാത്രിമുതലാണ് കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ വ്യാപക റെയ്ഡ് നടത്തിയിരുന്നു. തീവ്രവാദ ഫണ്ടിംഗ്, പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കൽ, നിരോധിത സംഘടനകളിൽ ചേരാൻ ആളുകളെ റിക്രൂട്ട് ചെയ്യൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലുമാണ് പരിശോധന നടന്നത്. സംസ്ഥാനത്തെ 22 നേതാക്കളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. രാജ്യത്തൊട്ടാകെ 100 ലധികം പേരാണ് അറസ്റ്റിലായത്.
മണ്ണാണ് ജീവൻ; അന്നം മുടക്കുന്ന മണ്ണിന് ഭീഷണിയായ പന്നികളെ തുരത്താം; അറിയേണ്ട മർഗങ്ങളിതാ
Comments