കൊച്ചി: അച്ഛനെയും മകളെയും കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർ ആക്രമിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി. മർദ്ദനമേറ്റ അച്ഛനെയും മകളെയും നേരിൽ കണ്ട് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി കെഎസ്ആർടിസിയ്ക്ക് നിർദേശം നൽകി.
ആക്രമണം നടന്ന ദിവസം തന്നെ വിഷയത്തിൽ ഹൈക്കോടതി ഇടപ്പെട്ടിരുന്നു. കെഎസ്ആർടിസി എംഡി സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഈ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് മർദ്ദനമേറ്റവരെ നേരിൽ കണ്ട് വിശദാംശങ്ങൾ ശേഖരിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചത്. കേസ് കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ദിവസമാണ് മകളുടെ മുൻപിൽ വെച്ച് അച്ഛനെ ജീവനക്കാർ മർദ്ദിച്ചത്. പ്രതികൾക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിരുന്നങ്കിലും നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിന്റെ ആദ്യ ദിവസം മുതൽ പോലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടിലാണ്. പ്രതികൾക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ഉറപ്പ് നൽകിയിരുന്നു. എന്നാൽ മർദ്ദന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിട്ടും എഫ്ഐആറിൽ പോലും വിവരം രേഖപ്പെടുത്തിയിട്ടില്ല.
Comments