ന്യൂഡൽഹി: ഇന്ത്യയൊട്ടാകെ പോപ്പുലർ ഫ്രണ്ട് ഭീകരരെ എൻഐഎ പിടികൂടുമ്പോൾ വേറിട്ടുനിൽക്കുകയാണ് സിആർപിഎഫ് സുരക്ഷാ സൈനികരുടെ പഴുതടച്ച സൈനിക തന്ത്രം. നേരിട്ട് ഭീകരർക്കെതിരെ കശ്മീരിൽ പോരാടുന്നത് മാത്രമല്ല തങ്ങൾക്കറി യാവുന്നതെന്നും എല്ലാ രാജ്യന്തര ഭീകരരുടെ വിവരശേഖരണത്തിലും തങ്ങളുണ്ടെന്നും സിആർപിഎഫ് തെളിയിക്കുന്നു. എൻഐഎ സംഘത്തിന് സുരക്ഷ ഒരുക്കുന്നതിനപ്പുറം ഇന്ത്യയിലെ മുഴുവൻ ഭീകരപ്രവർത്തനങ്ങളുടേയും പൂർണ്ണമായ ചിത്രം മാസങ്ങൾക്കുമുന്നേ ആഭ്യന്തര വകുപ്പിന്റെ ഉന്നത തലയോഗത്തിൽ സിആർപിഎഫും നൽകിയിരുന്നു.
കേരളം, കർണ്ണാടക, തമിഴ്നാട്, ആന്ധ്ര എന്നീ നാലു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി ജമ്മുകശ്മീരും ഉത്തർപ്രദേശുമടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനമടക്കം 11 കേന്ദ്രങ്ങളിലും എൻഐഎ പുലർച്ചെ തന്നെ നടപടികൾ 90 ശതമാനവും പൂർത്തിയാക്കി. രഹസ്യ റെയ്ഡുകൾ തുടരുമ്പോൾ എല്ലാ സംസ്ഥാനങ്ങളിലേയും നിഴലുപോലെ സിആർപിഎഫ് സായുധ സജ്ജരായിട്ടാണ് നീങ്ങിയത്. ഒരു സംസ്ഥാനത്തേയും രാഷ്ട്രീയ നേതൃത്വങ്ങളേയും അതിന് കൂട്ടായി നിൽ ക്കുന്ന പോലീസിനും ഒരു വിവരവും അവസാന നിമിഷം വരെ ലഭിച്ചില്ലെന്നതിൽ എൻഐഎ യുടെ മികവാർന്ന തയ്യാറെടുപ്പിനൊപ്പം സിആർപിഎഫിന്റെ വേഗതയും കയ്യടി നേടുകയാണ്.
രാജ്യത്തെ കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ നിരന്തരം പോരാടുന്ന സൈന്യമാണ് സിആർപിഎഫ്. അതിനാൽ തന്നെ വിധ്വംസക ശക്തികളുടെ ഭീകരബന്ധം എന്നും കാണാപാഠമാണ്. അതോടൊപ്പം എല്ലാ ഭീകരരുടേയും പരസ്പര ബന്ധവും സ്വാധീനവും അരച്ചുകലക്കി കുടിച്ചവരാണ്. രഹസ്യാന്വേഷണ വിഭാഗത്തോടൊപ്പം ഒരു പക്ഷേ അതിനേക്കാൾ വേഗത്തിൽ സംഭവങ്ങളെ കോർത്തിണക്കി ചിന്തിക്കാൻ സെൻട്രൽ റസർവ്വ് പോലീസിനാകുമെന്നതാണ് നേട്ടം. സിആർപിഎഫിന് നേതൃത്വം കൊടുക്കുന്ന ഉന്നത ഉദ്യോഗസ്ഥരെ സുപ്രധാന ദേശീയ രഹസ്യാന്വേഷണ ചുമതലകളിലേയ്ക്ക് കൊണ്ടുവരാൻ സാധിക്കുന്നത് ഇത്തരം പ്രവർത്തന പരിചയം ആവോളമുള്ളതിനാലാണ്. പോപ്പുലർ ഫ്രണ്ടിനെതിരായ റെയ്ഡിൽ വെറും സുരക്ഷാ ചുമതലയല്ല സിആർപിഎഫ് വഹിക്കുന്നതെന്നാണ് സൂചന.
പുൽവാമയിൽ 38 ജവാന്മാരെ ഒറ്റ ഭീകരാക്രമണത്തിൽ ബലിനൽകേണ്ടി വന്ന സൈനിക വിഭാഗമാണ് സിആർപിഎഫ്. ജമ്മുകശ്മീരിലെ സുരക്ഷയിലും ഭീകരവേട്ടയിലും മാത്രമല്ല രഹസ്യാന്വേഷണ കാര്യത്തിലും സിആർപിഎഫ് കേന്ദ്ര ആഭ്യന്തര വകുപ്പിന് നൽകി ക്കൊണ്ടിരിക്കുന്നത് അതീവ രഹസ്യവിവരങ്ങളാണ്. രാജ്യത്തെ എല്ലാ വിമാനത്താ വളങ്ങളുടേയും സുരക്ഷാ കാര്യം കൈകാര്യം ചെയ്യുന്ന സിആർപിഎഫ് രാജ്യന്തര സംഘങ്ങളുടെ വിവരങ്ങളും ശേഖരിക്കുന്നതിൽ ബദ്ധ ശ്രദ്ധരാണ്. അന്താരാഷ്ട്ര ഏജൻസികളുമായി ചേർന്ന് ഇന്ത്യയിലെ ഐബി 150 പേരുടെ അതിവിഗദ്ധ സംഘത്തെ തയ്യാറാക്കിയപ്പോൾ അതിൽ നാലിലൊന്ന് പേരെ നൽകിയിരിക്കുന്നത് സിആർപിഎഫാണ്. അതിവേഗം എടുത്ത തീരുമാനത്തിൽ 24 മണിക്കൂറിനുള്ളിൽ ഏറ്റവും മികച്ച ഉദ്യോഗസ്ഥ രുടെ പട്ടികയാണ് സിആർപിഎഫ് നൽകിയതെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്.
ആഭ്യന്തര വകുപ്പിന് നേരിട്ട് വിവരം നൽകുന്ന സൈനിക വിഭാഗം രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് അതിവേഗം സഹായം നൽകുന്ന സുപ്രധാന സംഘമാണ്. ജമ്മുകശ്മീരിലും പഞ്ചാബിലും പോലീസ് സേനാംഗങ്ങൾക്കൊപ്പം രാപ്പകൽ ഭീകരർക്കെതിരെ യുദ്ധം ചെയ്യുന്ന സൈനികർ അതു മാത്രമല്ല ചെയ്യുന്നത്. രാജ്യം മുഴുവൻ വലവിരിക്കാൻ ശ്രമിക്കുന്ന ഭീകര സംഘങ്ങൾ എത്രകാലം മുമ്പ് നടത്തിയ ആക്രമണങ്ങളും ഗൂഢാലോചനകളും അവരുമായി ഏറ്റുമുട്ടുന്ന എല്ലാ ഏജൻസികളും പരസ്പരം പങ്കുവെയ്ക്കും. ഇതിൽ ഇന്ത്യയിൽ സിആർപി എഫിന്റെ പങ്കാളിത്തം നിർണ്ണായകമാണ്. പാകിസ്താനിൽ നിന്നുള്ള സഹായം ഉൾപ്പടെയുള്ള വിവരങ്ങളും വിമാനതാവളങ്ങളും ഏകോപിപ്പിക്കുന്നതിൽ സിആർപിഎഫ് ശേഖരിക്കുന്ന കുറ്റകൃത്യ റിപ്പോർട്ടുകളും യാത്രരേഖകളുമെല്ലാം അതീവ നിർണ്ണായകമാണ്.
ഇന്ത്യയ്ക്കകത്തെ ഭീകരപ്രവർത്തനങ്ങളിൽ പലപ്പോഴും രാഷ്ട്രീയ നേതാക്കൾക്കുള്ള പങ്ക് പകൽപോലെ വ്യക്തമായതിനാൽ നീക്കങ്ങൾ രഹസ്യമാക്കുന്നതിലും സംസ്ഥാന പോലീസ് വിഭാഗങ്ങളെ പരമാവധി അകറ്റി നിർത്തുന്നതും ഏറെ ശ്രദ്ധനേടുകയാണ്. എല്ലാ ഭീകരരു ടേയും രാഷ്ട്രീയ നേതാക്കളുടേയും രാജ്യത്തിനകത്തും പുറത്തുമുള്ള വിമാനതാവളം കേന്ദ്രീകരിച്ചുള്ള യാത്രകളുമെല്ലാം ശേഖരിച്ചുതന്നെയാണ് ആഭ്യന്തര വകുപ്പും ദേശീയ സുരക്ഷാ ഏജൻസിയും മുന്നോട്ട് നീങ്ങുമ്പോൾ സിആർപിഎഫും എണ്ണയിട്ട യന്ത്രംപോലെ നീങ്ങുകയാണ്.
Comments