ന്യൂഡൽഹി: ദേശവിരുദ്ധ പ്രവർത്തനങ്ങളുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിക്കുന്ന ഭീകരർക്കുള്ള താക്കീതായിരുന്നു ഇന്നത്തെ എൻഐഎ-ഇഡി റെയ്ഡ്. 2047 ഓടെ ഇന്ത്യയെ തകർത്ത് ഇസ്ലാമിക രാജ്യമാക്കുക എന്നതാണ് പോപ്പുലർ ഫ്രണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതിനായി പോപ്പുലർ ഫ്രണ്ട് നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങളുടെ തെളിവുകളും കേന്ദ്രസർക്കാർ ശേഖരിച്ചുകഴിഞ്ഞു. 106 ലധികം പേരാണ് ഇന്നത്തെ റെയ്ഡിൽ പിടിയിലായത്. പരിശോധനയിൽ പല നിർണ്ണായക രേഖകളും പണവും ഇഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ശേഖരവും പിടിച്ചെടുത്തത് ജാഗ്രതയോടെയാണ് രാജ്യം നോക്കികാണുന്നത്.
എന്തിനായിരുന്നു പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡുകൾ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ.രാജ്യസുരക്ഷയും രാജ്യത്തിന്റെ അഖണ്ഡതയ്ക്കുമാണ് ഇവിടെ പ്രധാന്യം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ് നട്ടെല്ലുള്ള ഒരു ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യം.സ്ലീപ്പർസെല്ലുകളായിരുന്ന് രാജ്യത്തിന്റെ പലയിടങ്ങളിൽ നിന്ന് ഒളിഞ്ഞും തെളിഞ്ഞും വിദ്വേഷം പടർത്തിയിരുന്ന മതതീവ്രവാദ സംഘടന പതുക്കെ പതുക്കെയാണ് കലാപശ്രമങ്ങൾ ആരംഭിച്ചത്. രാജ്യത്തെ കലാപഭൂമിയാക്കാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ തുടക്കത്തിലേ നുള്ളിയതോടെ ജനങ്ങളെ പ്രീണിപ്പിക്കാനും അതിന് വഴങ്ങിയില്ലെങ്കിൽ പരിഭ്രാന്തിയിലാക്കാനും ആയി ശ്രമങ്ങൾ. എന്നാൽ തുടക്കത്തിലേ അപകടം മണത്ത കേന്ദ്രസർക്കാർ കരുക്കൾ വേഗത്തിൽ നീക്കി.
എൻഐഎ നടപടികൾക്ക് കാരണമായ രേഖകളിൽ ഹത്രാസ് കലാപ ഗൂഢാലോചന കേസിലെ പ്രതികളുടെ മൊഴികളും ഉണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കലാപ ഗൂഢാലോചനകേസിലെ സിദ്ദിഖ് കാപ്പന്റെ കൂട്ടുപ്രതികളായ പന്തളം സ്വദേശി അൻഷാദ് ബദറുദ്ദീൻ, വടകര സ്വദേശി ഫിറോസ് ഖാൻ എന്നിവർ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പോപ്പുലർ ഫ്രണ്ടിന്റെ ഭീകര പ്രവർത്തനത്തെ കുറിച്ചുള്ള എൻഐഎ അന്വേഷണറിപ്പോർട്ടുകൾ കൂടുതൽ നടപടികളെടുക്കാൻ പ്രേരണയായി തീർന്നു.
അൻഷാദ് ബദറുദ്ദീന്റെ മൊഴിയിലെ പ്രധാന വെളിപ്പെടുത്തലുകൾ
പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് സ്ക്വാഡുകളെ താനും ഫിറോസ് ഖാനും ചേർന്നു പരിശീലിപ്പിച്ചിരുന്നു,പോപ്പുലർ ഫ്രണ്ടിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ളവരാണ് ഹിറ്റ് സ്ക്വാഡ് അംഗങ്ങൾ,കത്തി, വാൾ,കൈത്തോക്ക് തുടങ്ങിയ ആയുധങ്ങൾ ഉപയോഗിക്കാൻ ഹിറ്റ് സ്ക്വാഡ് അംഗങ്ങളെ പരിശീലിപ്പിച്ചിരുന്നു.ഇരുമ്പു ദണ്ഡുപയോഗിച്ച് കൊല നടത്താൻ എവിടെ അടിക്കണമെന്നതിനും പരിശീലനമുണ്ട്.പെട്രോൾ ബോംബുകളും സ്ഫോടകവസ്തുക്കളും നിർമിക്കാനും പ്രയോഗിക്കാനുമുള്ള പ്രത്യേക പരിശീലനവും നൽകാറുണ്ട്.സി എ എ വിരുദ്ധ സമരവും ബാബ്റി മസ്ജിദ് വിധിക്കെതിരായ നിലപാടും കാരണം പോപ്പുലർ ഫ്രണ്ട് മുസ്ലിം യുവാക്കൾക്കിടയിൽ കൂടുതൽ പോപ്പുലറായി. ഇതോടെ പിഎഫ് ഐ ഉത്തരേന്ത്യയിൽ പ്രവർത്തനം സജീവമാക്കി.സിദ്ദിഖ് കാപ്പനെയും റൗഫ് ഷെറീഫിനെയും തനിക്കറിയാം.പോപ്പുലർ ഫ്രണ്ടിന്റെ താത്വിക ബുദ്ധിജീവിയാണ് കാപ്പൻ.ബാബ്റി മസ്ജിദ് കോടതി വിധിക്കു ശേഷം ഹിന്ദുസംഘടനാ പ്രവർത്തകരെ ലക്ഷ്യമിടാൻ കാപ്പൻ നിർദേശം നൽകി. റൗഫ് ഷെറീഫാണ് പി എഫ് ഐ ക്കു വേണ്ടി ഫണ്ട് സമാഹരിച്ചിരുന്നത്. ഫിറോസും താനും ചേർന്ന് യുപി, ബിഹാർ, ബംഗാൾ, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ഹിറ്റ് സ്ക്വാഡ് പരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ട്. ഈ കേന്ദ്രങ്ങളിൽ ആയുധങ്ങളും സംഭരിച്ചിട്ടുണ്ട്.
ഫിറോസ് ഖാന്റെ മൊഴിയിലെ പ്രസക്ത ഭാഗങ്ങൾ
അൽഷാദ് ബദറുദ്ദീനും താനും ചേർന്ന് മുസ്ലിം യുവാക്കൾക്ക് ആയുധ പരിശീലനവും വാഹനങ്ങൾ കത്തിക്കാനുള്ള പരിശീലനവും നൽകാറുണ്ട്.കലാപമുണ്ടായാൽ പരമാവധി ആൾക്കാരെ കൊല്ലാനും പരിശീലനമുണ്ട്.ഡൽഹി പി എഫ് ഐ ഓഫിസിലെ മാനേജർ കെ.പി.കമാലാണ് ഞങ്ങളുടെ ചെലവുകൾ മുഴുവൻ വഹിച്ചിരുന്നത്. സിദ്ദിഖ് കാപ്പനും റൗഫ് ഷെറീഫും ഞങ്ങൾക്ക് മാർഗദർശനക്ലാസുകളെടുക്കാറുണ്ടായിരുന്നു.
സിദ്ദിഖ് കാപ്പന്റെ കൂട്ടുപ്രതികളുടെ ഈ ഗുരുതരമായ വെളിപ്പെടുത്തലുകൾ രാജ്യത്ത് അതുവരെയുണ്ടായ പല കലാപ ആഹ്വാനങ്ങളുടെയും വിദ്വേഷപ്രചാരണങ്ങളുടെയുമാണ് ചുരുളഴിച്ചത്.സിഎഎ വിരുദ്ധ പ്രതിഷേധം,ഡൽഹി കലാപത്തിൽ അക്രമത്തിന് പ്രേരണ,ബാബറി മസ്ജിദുമായി ബന്ധപ്പെട്ട വിദ്വേഷകരമായ പോസ്റ്ററുകളും മറ്റും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കൽ എൻആർസി, കോമൺ സിവിൽ കോഡ് വിഷയങ്ങളിലെ രാജ്യവിരുദ്ധ പ്രചാരണം,മ്യാൻമറിലെ റോഹിങ്ക്യൻ മുസ്ലീങ്ങളുടെ വിഷയത്തിലെ ഭീകര പ്രവർത്തനങ്ങൾ,ചൈനീസ് ബന്ധം,ഉത്തർപ്രദേശിലെ ഹത്രാസ്, കേസ്,ഭീകരപ്രവർത്തനങ്ങൾക്കായി വ്യക്തികൾക്ക് പണം ശേഖരിക്കാനുള്ള ടാർഗെറ്റുകൾ തുടങ്ങിയ രാജ്യസുരക്ഷയെ ബാധിക്കുന്ന നിരവധി കാര്യങ്ങളും എൻഐഎ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
Comments