ബെംഗളൂരു: ഈ വർഷം മെയ് മാസത്തിലാണ് കർണ്ണാടകയിലെ മംഗലാപുരത്ത് ഹിന്ദുക്കളെ മുഴുവൻ ഭീഷണിപ്പെടുത്തി കൊണ്ടുള്ള ഒരു പ്രസംഗം നടന്നത്. മംഗലാപുരം പട്ടണത്തിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെ സിനിമാ ഡയലോഗ് ഉദ്ധരിച്ചു കൊണ്ടാണ് മുസ്ലീം നേതാവ് റിയാസ് ഫറങ്കിപ്പേട്ട് ഭീഷണി മുഴക്കിയത്. കന്നട ചിത്രം കെജിഎഫിലെ ഡയലോഗാണ് ഇയാൾ റാലിക്കിടെ പറഞ്ഞത്. ‘വയലൻസ് വയലൻസ് വയലൻസ്, ഐ ഡോണ്ട് ലൈക്ക് ഇറ്റ്! ബട്ട് വയലൻസ് ലൈക്ക്സ് മി.. ഐ കാണ്ട് അവോയിഡ്’ എന്ന് അക്രമം ഞങ്ങളെ ഇഷ്ടപ്പെടുന്നുവെന്നും അക്രമം തങ്ങൾക്ക് ഒഴിവാക്കാൻ കഴിയില്ല എന്നും സിനിമാ ഡയലോഗ് മുഴക്കി ഹിന്ദുക്കളെ ഭീക്ഷണിപ്പെടുത്തുകയായിരുന്നു റിയാസ് ഫറങ്കിപ്പേട്ട്.
നേതാവിന്റെ കെജിഎഫ് ഡയലോഗിൽ അണികൾ അവേശം കൊണ്ടു. പലവട്ടം വർഗീയ സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിച്ച മംഗലാപുരത്തെ തീരദേശ പ്രദേശത്ത് നിന്നുമാണ് റിയാസ് ഫാരിംഗപ്പേട്ടിന്റെ ഭീഷണി. ഇയാളുടെ പ്രസംഗം കർണാടകയിലെ പ്രദേശിക ചാനലുകളെല്ലാം റിപ്പോർട്ടും ചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) രാഷ്ട്രീയ വിഭാഗമായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ (എസ്ഡിപിഐ) ദേശീയ സെക്രട്ടറിയാണ് ഫറങ്കിപ്പേട്ട്. ഈ മാസം ആദ്യം ഇയാളുടെ വീട്ടിൽ എൻഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു. മംഗളൂരു റിയാസിന്റെ വസതിയിലാണ് എൻഐഎ സംഘം റെയ്ഡ് നടത്തിയത്. ഈ വർഷം ജൂലൈയിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി തടസ്സപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടന്നത്.
കർണ്ണാടകയിൽ വർഗീയ സംഘർഷങ്ങൾക്ക് ആഹ്വാനം ചെയ്യുകയും ഹിന്ദുക്കൾക്കെതിരെ സിനിമാ സ്റ്റൈലിൽ ഭീഷണി മുഴക്കുകയും ചെയ്ത റിയാസ് ഫറങ്കിപ്പേട്ടും രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നടന്ന എൻഐഎ റെയ്ഡിന്റെ ഭാഗമായി കസ്റ്റഡിയിലായതായാണ് വിവരങ്ങൾ. കലാപാഹ്വാനങ്ങളും വർഗീയ ധ്രുവീകരണവും നടത്തി രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും സമാധാന അന്തരീക്ഷം തകർക്കുകയും ചെയ്യുന്ന ഭീകവാദികൾക്കെതിരെ ശക്തമായ നിപലാട് സ്വീകരിക്കുകയാണ് ആഭ്യന്തരമന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നടക്കുന്ന ഭീകര പ്രവർത്തനങ്ങളും രാജ്യവിരുദ്ധ പ്രവർത്തനങ്ങളും എൻഐഎ അടക്കുമുള്ള കേന്ദ്ര ഏജൻസികൾ മാസങ്ങളായി നീരീക്ഷിച്ചു വരികയാണ്.
Comments