തിരുവനന്തപുരം: സംസ്ഥാനത്ത് അറസ്റ്റിലായ പോപ്പുലർ ഫണ്ട് പ്രവർത്തകർ ഐ എസ് പ്രവർത്തനത്തിന് സഹായം ചെയ്തെന്ന് എൻ ഐ എ. പ്രതികൾ ഐ എസ് പ്രവർത്തനത്തിന് സഹായം ചെയ്തു, ദേശവിരുദ്ധ പ്രവർത്തനത്തിനായ ഗൂഡാലോചന നടത്തി എന്നതടക്കമുള്ള കുറ്റകൃത്യത്തിൽ പങ്കാളികളായെന്ന് എൻ ഐ എ കോടതിയിൽ വ്യക്തമാക്കി.പ്രതികളെ കൊച്ചി എൻ ഐ എ കോടതി അടുത്ത 20 വരെ റിമാൻഡ് ചെയ്ത് കാക്കനാട് ജില്ലാ ജയിലേക്ക് മാറ്റി.
ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പിഎഫ്ഐ ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം, മുഹമ്മദ് ബഷീർ, കെ പി ജസീർ, കെ പി ഷഫീർ, പി അബൂബക്കർ, ഇ എം അബ്ദുൾ റഹ്മാൻ, പി കോയ എന്നിവർ അറസ്റ്റിലായത്. കരമന അഷ്റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിഹാസ്, അൻസാരി, എം എം മുജീബ് എന്നിവർ കേരളത്തിലെടുത്ത കേസിലാണ് അറസ്റ്റിലായത്.
കേരളത്തിൽ നിന്ന് 22 പേർ, മഹാരാഷ്ട്രയിലും കർണാടകത്തിലും 20 വീതം, തമിഴ്നാട് 10, അസം 9, ഉത്തർപ്രദേശ് 8, ആന്ധ്രാപ്രദേശ് 5, മധ്യപ്രദേശ് 4 എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ അറസ്റ്റുണ്ടായത്. പുതുച്ചേരിയിലും ഡൽഹിയിലും 3 വീതവും രാജസ്ഥാനിൽ രണ്ടും പിഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
അതേസമയം അറസ്റ്റിലായ കേരളത്തിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ എൻഐഎ അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തത്. റെയ്ഡിന് പിന്നാലെ രാജ്യത്താകെ അറസ്റ്റിലായത് 106 പേരാണ്. പോപ്പുലർ ഫ്രണ്ടിന്റെ 93 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.
Comments