ന്യൂഡൽഹി: ഹിജാബ് വിഷയത്തിൽ മതപരമായ നിയന്ത്രണങ്ങളിൽ ഒതുങ്ങിയുള്ള ഉത്തര ത്തിൽ കുടുങ്ങി മുസ്ലീം സംഘടനകൾ. ഹിജാബിനെതിരെ വാദം കേൾക്കവേ സുപ്രീം കോടതി ചോദിച്ച ചോദ്യങ്ങളിലാണ് മുസ്ലീം സംഘടനകൾ ഹിജാബിന്റെ പൊതുപ്രധാന്യം വ്യക്തമാക്കാനാകാതെ കുഴങ്ങിയത്. സുപ്രീംകോടതിയിൽ ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്തും സുധാൻശു ദുഹാലിയയും അടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് കർണ്ണാടക വിദ്യാഭ്യാസ വകുപ്പിന്റേയും മുസ്ലീം സംഘടനകളുടേയും വാദം കേട്ടത്. 26 ഹർജികളാണ് കോടതി പരിഗണിച്ചത്. ഒക്ടോബർ 16 വിരമിക്കാനിരിക്കേ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത വിധി അതിന് മുന്നേ പ്രസ്തവിക്കുമെന്നാണ് അറിവ്.
മുസ്ലീം സമൂഹത്തിൽ മതപരമായ വ്യക്തിത്വം കാത്തുസൂക്ഷിക്കുക എന്നത് അനിവാര്യ തയാണ്. അത് പെൺകുട്ടികൾക്കും ബാധകമാണ്. പുറമേ നടക്കുമ്പോൾ സ്വകാര്യത പരമ പ്രധാനമാണ്. അതിന് സഹായിക്കുന്ന വസ്ത്രമാണ് ഹിജാബെന്നും അത് സ്ത്രീ സുരക്ഷാ നിയന്ത്രണങ്ങളാണെന്നും മുസ്ലീം സംഘടനകൾ. ഹിജാബ് സ്കൂളുകളിലും കോളേജിലും നിരോധിച്ചതോടെ നിരവധി കുട്ടികളുടെ പഠനം മുടങ്ങി. സർക്കാർ സ്കൂളിലാണ് ഇവ നടന്നതെന്നതിനാൽ തന്നെ ഭരണഘടനാപരമായി വിദ്യാഭ്യാസം ചെയ്യുക എന്ന മൗലികാവകാശം നിഷേധിച്ചിരിക്കുന്നുവെന്നും സംഘടനകൾ വാദിക്കുന്നു.
ഹിജാബ് പെൺകുട്ടികളുടെ വ്യക്തിത്വവും സ്വകാര്യതയുമാണെന്നും സംഘടനകൾ കോടതിയിൽ വിശദീകരണം നൽകി. കർണ്ണാടകയിൽ തുടരുന്ന ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മേഖലയിലെ മതവിവേചനത്തിനെതിരെ സർക്കാർ കർശനമായ നിയന്ത്ര ണമാണ് വരുത്തിയിരിക്കുന്നത്. വിഷയത്തിൽ വാദം കേൾക്കവേ സുപ്രീംകോടതിയുടെ ചോദ്യത്തിന് ഉത്തരമായാണ് ഹിജാബിനെക്കുറിച്ചുള്ള വിശദീകരണവുമായി സംഘടനകൾ രംഗത്തെത്തിയത്.
രണ്ടാഴ്ച നീണ്ടു നിന്ന വാദം ഇന്നലെയാണ് അവസാനിച്ചത്. മതപരമായി എന്താണ് ഹിജാബെന്നും സ്ത്രീ സമൂഹത്തിൽ അതിന്റെ പ്രാധാന്യമെന്തെന്നും വിവരിക്കാനാണ് വാദത്തിൽ സംഘടനകൾ ശ്രമിച്ചത്. നിത്യജീവിതത്തിൽ ഇത്തരം വസ്ത്രം ഏതു തര ത്തിലാണ് സ്ത്രീകളെ സംരക്ഷിക്കുന്നുവെന്നും വിശദീകരിക്കാൻ മണിക്കൂറുകളെടുത്തു. ഇതിന് ബദലായി വ്യക്തി-സമൂഹം-പൊതുജീവിതം എന്നീ അടിസ്ഥാന ചോദ്യങ്ങൾ കോടതി ഉയർത്തിയതോടെ മതത്തെ ചുറ്റിപ്പറ്റിമാത്രമുള്ള ഉത്തരത്തിലേയ്ക്കുമാത്രമായി സംഘട നകൾ ഒതുങ്ങുകയായിരുന്നുവെന്നും സർക്കാർ അഭിഭാഷകർ പറഞ്ഞു.
ഫെബ്രുവരി 5നാണ് കർണ്ണാടക ഹിജാബ് നിരോധനം കൊണ്ടുവന്നത്. കർണ്ണാടക ഹൈക്കോ ടതി അതിനെ പിന്തുണയ്ക്കുകയും ചെയ്തതോടെയാണ് മുസ്ലീം സംഘടനകൾ സുപ്രീം കോടതിയെ സമീപിച്ചത്.
Comments