ന്യൂയോർക്ക്: ഐക്യരാഷ്‌ട്രസഭയിൽ വീറ്റോ പവറുള്ള റഷ്യ തങ്ങൾക്ക് നേരെയുള്ള വളഞ്ഞി ട്ടാക്രമത്തെ ശക്തമായി പ്രതിരോധിക്കുന്നു. യുഎന്നിൽ യുക്രെയ്‌ന് വേണ്ടി ഭൂരിപക്ഷം രാജ്യ ങ്ങളും റഷ്യയെ കടുത്ത ഭാഷയിൽ വിമർശിച്ചതിനെതിരെ വിദേശകാര്യ മന്ത്രി സെർഗേ ലാവ്‌റോവാണ് പ്രതികരിച്ചത്.
യുഎന്നിൽ 14 രാജ്യങ്ങൾ റഷ്യയ്‌ക്ക് മറുപടി നൽകാൻ ബാക്കിനിൽക്കേ സഭയിലെത്തിയ റഷ്യൻ വിദേശകാര്യ മന്ത്രി തന്റെ പ്രസംഗം നടത്തിയ ശേഷം മറുപടി കേൾക്കാതെ സഭ വിട്ടത് കൂടുതൽ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തി. ആണവായുധം ഉപയോഗിക്കുമെന്ന് പറഞ്ഞത് വെറുംവാക്കല്ലെന്ന പുടിന്റെ ഭീഷണിയെ സഭാംഗങ്ങൾ കടുത്ത ഭാഷയിലാണ് വിമർശിച്ചത്.
തങ്ങളുടെ അഖണ്ഡതയെ ചോദ്യംചെയ്യുന്ന കാലങ്ങളായുള്ള ശ്രമത്തിനെതിരെ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ആരും ചെവിക്കൊണ്ടില്ലെന്നും ഒരടി പിന്നോട്ടില്ലെന്നുമാണ് റഷ്യയുടെ നിലപാട്. റഷ്യൻ വിദേശകാര്യമന്ത്രി നാറ്റോ സഖ്യത്തെ വിമത ഭീകര സൈനിക രെന്നും നിയോ നാസികളെന്നും വിളിച്ചുകൊണ്ടാണ് പ്രതികരിച്ചത്. 2014 മുതൽ യുക്രെയ്‌നെ മറയാക്കി നടത്തിക്കൊണ്ടിരിക്കുന്ന ഒളിയാക്രമണത്തെ പ്രതിരോധിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും റഷ്യ ആവർത്തിച്ചു.
ഏഴുമാസമായി തങ്ങൾ പോരാടുകയാണ്. പാശ്ചാത്യലോകം യുദ്ധം എത്രകണ്ട് മുന്നോട്ട് കൊണ്ടുപോകാമെന്നാണ് നോക്കുന്നത്. യഥാർത്ഥത്തിൽ നിങ്ങൾ യുക്രെയ്‌നെ പ്രതിസന്ധി യിലാക്കുകയാണ്. തങ്ങളെ ആക്രമിക്കാൻ ശ്രമിക്കുന്ന ശത്രുരാജ്യങ്ങൾക്ക് ആര് ഇടം കൊടുത്താലും അതിനെ പ്രതിരോധിക്കുമെന്ന മുന്നറിയിപ്പും റഷ്യ ആവർത്തിച്ചു.
സഭയിൽ പ്രതികരിച്ച ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി റഷ്യയുടെ പെരുമാറ്റത്തിൽ അത്ഭുതമില്ലെന്ന് പരിഹസിച്ചു. റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥർ പറയുന്നതെല്ലാം പച്ചക്കള്ള മാണെന്നാണ് യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ സഭയിൽ മറുപടി നൽകി യത്. യുക്രെയ്‌നിലെ ഓരോ പ്രദേശവും തകർക്കാൻ തന്നെയാണ് റഷ്യ ശ്രമിക്കുന്നതെന്നും തിരിച്ചടി ലഭിച്ചിട്ടുണ്ടെന്നും ദിമിത്രോ കുലേബ പറഞ്ഞു.
Comments