ന്യൂഡൽഹി: രാജ്യത്തിന്റെ വികസനപ്രക്രിയയ്ക്ക് തടസ്സം നിൽക്കുന്നത് അർബൻ നക്സലുകളും അവരെ പിന്തുണയ്ക്കുന്ന ഉദ്യോഗസ്ഥരും ഏജൻസികളുമെന്ന് തുറന്നടിച്ച് പ്രധാനമന്ത്രി. ഉദ്യോഗസ്ഥരോട് അതാത് നഗരത്തിലെ വികസന പ്രക്രിയയിൽ തടസ്സം നിൽക്കുന്നവരെ തിരിച്ചറിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏത് നിയമകുരുക്കും രാജ്യത്തിന്റെ പൊതു വികസനത്തെ പിന്നോട്ടടിയ്ക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സർദാർ പട്ടേലിന്റെ കാലത്ത് നെഹ്റു ശിലാസ്ഥാപനം നടത്തിയതാണ് സർദാർ സരോവർ പദ്ധതി. എന്നാൽ അത് പൂർത്തിയായത് നരേന്ദ്രമോദി വന്നപ്പോഴാണ് എന്നത് ഈ നാടിനോട് ചെയ്ത അപരാധമാണ്. ഏഴുപതിറ്റാണ്ട് രാജ്യത്തിന്റെ എത്രകോടിരൂപയാണ് ആ പദ്ധതി തിന്നുതീർത്തതെന്ന് നാം പരിശോധിക്കണമെന്നും പ്രകൃതി സംരക്ഷണത്തിന്റെ പേര് പറയുന്ന വിദഗ്ധർ ചിന്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭരിക്കുന്ന കാലത്തെ വിവിധ സർക്കാറുകളെ സമ്മർദ്ദത്തിലാക്കുന്ന വിധ്വംസക ശക്തികളെ തിരിച്ചറിയണമെന്നും നരേന്ദ്രമോദി പറഞ്ഞു.
എല്ലാ പദ്ധതിയും പരിസ്ഥിതി സംരക്ഷണത്തെ മുൻനിർത്തി തന്നെ ചെയ്യണം. എന്നാൽ അത് അന്ധമായിരിക്കരുത്. കൃത്യമായ മാനദണ്ഡം പാലിച്ച് വകുപ്പുകളുടെ ഏകോപനത്തോടെ എത്ര പദ്ധതികളാണ് കഴിഞ്ഞ എട്ടു വർഷത്തിനിടെ പൂർത്തിയായതെന്നും പ്രധാനമന്ത്രി ചോദിച്ചു.
വനനിയമത്തെപോലും നമുക്ക് സംരക്ഷിച്ചുകൊണ്ട് പദ്ധതികളുടെ പൂർത്തീകരണം നടക്കും. പരിവേഷ് പോർട്ടർ ഒരു ഏകജാലക സംവിധാനമായി രൂപപ്പെട്ടതോടെ എത്ര പെട്ടെന്നാണ് പരിസ്ഥിതി നിയന്ത്രണങ്ങളിൽ ഇളവു വന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതി നടത്തിപ്പിൽ ഇച്ഛാശക്തിയാണ് വേണ്ടത്. പ്രവർത്തനത്തിൽ സുതാര്യതവേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങളുടെ ബുദ്ധിമുട്ടുകൾ എത്രയും പെട്ടന്ന് പരിഹരിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കേ ണ്ടത്. ജോലികൾ അതിവേഗം നടക്കണമെങ്കിൽ ഉദ്യോഗസ്ഥർ സാമർത്ഥ്യമുള്ളവരും അതിവേഗം കാര്യങ്ങൾ നീക്കുന്നവരാകണമെന്നും സാങ്കേതിക മികവുള്ളവരാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments