ആലപ്പുഴ: ഹർത്താലിന്റെ മറവിൽ കെഎസ്ആർടിസി ബസ് തകർത്ത അക്രമികൾ പിടിയിൽ. കായംകുളം വള്ളികുന്നത്ത് കെഎസ്ആർടിസി ബസ് അക്രമിച്ചവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നൂറനാട് പതുപ്പള്ളിക്കുന്നം മുഹമ്മദ് അസ്ലം(23), താമരക്കുളം നെടുംപുറത്ത് വിളയിൽ അൻവർ( 21 ) എന്നീ പോപ്പുലർ ഫ്രണ്ട് അക്രമികളെയാണ് പോലീസ് പിടികൂടിയത്.
കായംകുളത്തു നിന്നും അടൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി വേണാട് ബസാണ് ഇവർ അക്രമിച്ചത്. യാത്രക്കാരെയും കൊണ്ട് വന്ന ബസിന് അക്രമികൾ കല്ലെറിയുകയായിരുന്നു. ആക്രമണത്തിൽ ബസിന്റെ മുൻ വശത്തെ ചില്ല് പൂർണ്ണമായും തകർന്നു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അക്രണം നടത്തിയ പോപ്പുലർ ഫ്രണ്ടുകാരെ പോലീസ് തിരിച്ചറിഞ്ഞത്.
അതേസമയം, പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ 70 കെഎസ്ആർടിസി ബസുകൾ തകർന്നുവെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. ഹർത്താലിനിടെ തകർന്നവയിൽ ലോ ഫ്ലോർ എസി ബസും കെ-സ്വിഫ്റ്റ് ബസുകളും ഉൾപ്പെടുന്നു. 11 കെഎസ്ആർടിസി ജീവനക്കാർക്ക് കല്ലേറിൽ പരുക്കേറ്റു. .
Comments