ഗാന്ധിനഗർ : സർദാർ സരോവർ അണക്കെട്ടിന്റെ ജലവൈദ്യുതി ഉൽപ്പാദനം ഇരട്ടിച്ചതായി റിപ്പോർട്ട്. 2,142 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഈ വർഷം ഉൽപ്പാദിപ്പിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിച്ചത് ഓഗസ്റ്റ് മാസത്തിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഗുജറാത്തിലും അയൽ സംസ്ഥാനമായ മദ്ധ്യപ്രദേശിലും മൺസൂൺ കാലത്ത് അധിക മഴ ലഭിച്ചിരുന്നു. നർമ്മദാ നദിയുടെ ആകെ വിസ്തീർണ്ണം 97,410 ചതുരശ്ര കിലോമീറ്ററാണ്. ഇതിൽ 85,858 ചതുരശ്ര കിലോമീറ്റർ മദ്ധ്യപ്രദേശിലും 9,894 ചതുരശ്ര കിലോമീറ്റർ ഗുജറാത്തിലുമാണ് ഉള്ളത്.കെവാഡിയയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടിലെ റിവർ ബെഡ് പവർ ഹൗസ് ടർബൈനുകളിൽ നിന്ന് ഈ വർഷം സെപ്റ്റംബർ 20 വരെ 2,142 എംയു വൈദ്യുതിയാണ് ഉൽപ്പാദിപ്പിക്കപ്പെട്ടത്. ആർബിപിഎച്ചിന്റെ സ്ഥാപിത ശേഷി 1,200 എംഡബ്ല്യൂ ആണ്.2,142 എം.യു.കളിൽ ആകെ 1,849 എം.യു.കൾ ജൂലായ്, ഓഗസ്റ്റ് ഈ വർഷം, സെപ്തംബർ മാസങ്ങളിൽ ഉൽപാദിപ്പിച്ചിരുന്നു.
ഇൗ വർഷം നല്ല മഴ ലഭിച്ചതിനാൽ മദ്ധ്യ പ്രദേശിൽ നിന്നുള്ള ജലത്തിന്റെ അളവ് ഗണ്യമായി ഉയർന്നു.അണക്കെട്ടിന്റെ ഉയരം വർദ്ധിപ്പിച്ചതും വൈദ്യുതി ഉൽപ്പാദനം വർദ്ധിപ്പിക്കാൻ കാരണമായതായി ചീഫ് കെആർ പരീഖ് പറഞ്ഞു. റിപ്പോർട്ടുകൾ അനുസരിച്ച് 2021-22 സാമ്പത്തിക വർഷത്തിൽ 923.7 എംയു വൈദ്യുതിയാണ് ഉൽപാദിപ്പിച്ചത്.
2013-14 സാമ്പത്തിക വർഷത്തിൽ ആർബിപിഎച്ചിന്റെ എക്കാലത്തെയും ഉയർന്ന വൈദ്യുതി ഉൽപ്പാദനമായി 5,216.80 എംയു വൈദ്യതി ഉൽപ്പാദിപ്പിക്കാൻ സാധിച്ചു. 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് പിന്നാലെ അണക്കെട്ടിന്റെ ഉയരം 121.92 മീറ്ററിൽ നിന്ന് 138.68 മീറ്ററായി 17 മീറ്റർ ഉയർത്താൻ ഗുജറാത്ത് സർക്കാരിന് നർമദ കൺട്രോൾ അതോറിറ്റി അന്തിമ അനുമതി നൽകിയിരുന്നവെന്നും അദ്ദേഹം വ്യക്തമാക്കി.
Comments