റാഞ്ചി:ഝാർഖണ്ഡിൽ ബന്ദികളാക്കപ്പെട്ട മലയാളികള രക്ഷിച്ചു.ഇടുക്കി സ്വദേശികളായ അനീഷ്,ഷാജി എന്നിവരെയാണ് മോചിപ്പിച്ചത്.കട്ടപ്പനയിൽ നിന്ന് വിവിധഭാഷാ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനും പിന്നീട് തിരിച്ച് കേരളത്തിലെത്തിക്കുന്നതിനും ഝാർഖണ്ഡിലേക്ക് പോയ ബസിലെ ജീവനക്കാരാണ് ഇവർ.
കേരള പോലീസ് ഝാർഖണ്ഡ് പോലീസുമായി ബന്ധപ്പെട്ടാണ് ഇവരെ മോചിപ്പിച്ചത്. ബസ് വിട്ടു കിട്ടുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.ഗ്രാമീണരാണ് ഇരുവരെയും ബന്ദികളാക്കിയത്.ഝാർഖണ്ഡിൽ നിന്ന് വിവിധഭാഷാ തൊഴിലാളികളെ തിരികെയെത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് ജീവനക്കാരെ ബന്ദികളാക്കിയത്. രണ്ടു ലക്ഷം രൂപ മോചന ദ്രവ്യമായി ഗ്രാമീണർ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ജോലിക്കെത്തിയ തൊഴിലാളികൾക്ക് ശമ്പള കുടിശ്ശിക നൽകാനുള്ളതിന്റെ പേരിലാണ് ജീവനക്കാരെ ബന്ദികളാക്കിയതെന്നാണ് വിവരം. ബസ് ഉടമയോ ജീവനക്കാരോ അല്ല, ഗ്രാമവാസികളായ തൊഴിലാളികൾക്ക് പണം നൽകാനുള്ളത്. കട്ടപ്പന സ്വദേശി സാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്.
Comments