ഛണ്ഡീഗഡ്: പാകിസ്താൻ ഡ്രോൺ വെടിവെച്ച് വീഴ്ത്തി സുരക്ഷാ സേന. പഞ്ചാബിലെ ഗുർദാസ് പൂരിൽ അതിർത്തിക്ക് സമീപമാണ് പാക് ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഏകദേശം 25 മിനിറ്റ് ചുറ്റി കറങ്ങിയ ഡ്രോൺ സുരക്ഷാ സേനയുടെ വെടിവയ്പ്പിനെ തുടർന്ന് പാകിസ്താൻ അതിർത്തിയിലേക്ക് തിരിച്ചു പോയതായി സുരക്ഷാ സേന വ്യക്തമാക്കി. ഡ്രോൺ കണ്ടെത്തിയതിനെ തുടർന്ന് ബിഎസ്എഫിന്റെയും പഞ്ചാബ് പോലീസിന്റെയും സംഘം തിരച്ചിൽ ആരംഭിച്ചു.
പഞ്ചാബ് അതിർത്തിയിൽ പാകിസ്താൻ ഡ്രോണിന്റെ സാന്നിധ്യം ഇതിന് മുൻപും കണ്ടെത്തിയിട്ടുണ്ട്. സെപ്തംബർ 12-ന് പഞ്ചാബിലെ ഗുർദാസ്പൂരിലെ അതിർത്തിക്ക് സമീപം പാകിസ്താൻ ഡ്രോൺ കണ്ടെത്തിയിരുന്നു. ബിഎസ്എഫ് നിരവധി റൗണ്ട് വെടിയുതിർത്തതിനാൽ ഡ്രോൺ പാകിസ്ഥാന്റെ ഭാഗത്തേക്ക് തിരിച്ച് പറന്നു. പുലർച്ചെ അഞ്ച് മണിയോടെ ബിഎസ്എഫിന്റെ റോസ പോസ്റ്റിന് സമീപമാണ് ഡ്രോൺ കണ്ടെത്തിയത്.ലഹരി മരുന്നുകൾ,ആയുധങ്ങൾ, സഫോടക വസ്തുക്കൾ, വെടിമരുന്ന് തുടങ്ങിയവ എത്തിക്കുന്നതിനാണ് പാകിസ്താൻ ഡ്രോൺ ഉപയോഗിക്കുന്നതെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ജൂലൈയിലും പാകിസ്താൻ അതിർത്തിയിലെത്തിയ ഡ്രോണിന് നേരെ വെടിയുതിർത്തിരുന്നു. പത്താൻകോട്ടിലെ ബാമിയാൽ അതിർത്തിയിലാണ് സംഭവം. ജൂലൈയിലും ഗുർദാസ്പൂരിൽ പാക് ഡ്രോൺ പറക്കുന്നത് കണ്ടിരുന്നു. തുടർച്ചയായി ഡ്രോണുകളുടെ സാന്നിധ്യം ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
Comments