ചെന്നൈ: സംസ്ഥാനത്ത് ബിജെപി, ആർഎസ്എസ് പ്രവർത്തകരെ ആക്രമിക്കുന്നത് വർദ്ധിക്കുന്നു. വിവിധ ജില്ലകളിൽ നേതാക്കളുടെ വീടിന് നേരെയുണ്ടായ ബോംബേറുകളിൽ 15 പേർ അറസ്റ്റിലായി. പ്രതികളിൽ എസ്ഡിപിഐ സേലം ജില്ല സെക്രട്ടറിയും ഉൾപ്പെടുന്നതായി പോലീസ് അറിയിച്ചു. ഇവർക്കെതിരെ ദേശീയ സുരക്ഷാ നിയമം പ്രകാരം കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.
ബിജെപി ഒബിസി മോർച്ച ജില്ലാ സെക്രട്ടറി വിവേക് രമേഷിന്റെ കാറിന് നേരെ ആക്രമണമുണ്ടായി. തൂത്തുക്കുടിയിൽ ബസ് സ്റ്റാൻഡിന് സമീപം നിർത്തിയിട്ടിരുന്ന കാറിന് നേരെയാണ് ബോംബ് എറിഞ്ഞത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് വിവേക് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉസൈൻ, ഷംസുദ്ദീൻ എന്നിവരെയാണ് മഥുര പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ രണ്ട് പേർ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി. പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. ബിജെപി, ആർഎസ്എസ് പ്രവർത്തകർക്കെതിരെ അക്രമങ്ങൾ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ തമിഴ്നാട് ബിജെപി ഘടകം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു.
Comments