കൊൽക്കത്ത: ജപ്പാൻെ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ സംസ്കാര ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഇന്ന് ടോക്കിയോവിലെത്തുന്ന പ്രധാനമന്ത്രി നില വിലെ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തും. ബുഡോകാൻ നഗരത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ടോക്കിയോവിലെ അകാസ കൊട്ടാര ത്തിൽ പൊതുദർശനം തുടരുകയാണെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര അറിയിച്ചു.
പ്രസംഗിച്ചുകൊണ്ടിരിക്കേ ജൂലൈ എട്ടിനാണ് ഷിൻസോ ആബേയ്ക്ക് വെടിയേറ്റത്. പ്രസംഗ വേദിയുടെ പുറകിൽ നിന്നെത്തിയ അക്രമി തലയിലും കഴുത്തിലും വെടിവെയ്ക്കുക യായിരുന്നു. ജപ്പാനിലെ ഹൗസ് ഓഫ് കൗൺസിലേഴ്സ് തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനത്തിനിടെയാണ് ഷിൻസോ ആബെ വെടിയേറ്റുവീണത്.
ഇന്ത്യയുടെ ഉറ്റ സുഹൃത്തെന്ന നിലയിലും ക്വാഡ് സഖ്യത്തിൽ ഇന്ത്യയുമൊത്ത് പ്രതിരോധ നയത്തിൽ കാതലായ മാറ്റവും കൊണ്ടുവന്ന ജപ്പാൻ ഭരണാധികാരിയായിരുന്നു ഷിൻസോ ആബെ. ചൈനയ്ക്കെതിരെ ജപ്പാൻ ശക്തമായ പ്രതിരോധ നയം സ്വീകരിച്ചതും ഷിൻസോ ആബെയുടെ കരുത്തിലാണ്. ആഗോള സമാധാന ശ്രമങ്ങൾക്കായി ഏറെ പ്രയത്നിച്ച ഷിൻസോ ആബെ ലോകനേതാക്കളിൽ ഏറെ ശ്രദ്ധേയനായത് കൊറോണ കാലത്ത് ഒളി മ്പിക്സ് നടത്താൻ എടുത്ത തീരുമാനത്തിലൂടെയായിരുന്നു.
Comments