മോസ്കോ: പുടിൻ ഭരണകൂടത്തിനെതിരെ ജനകീയ പ്രക്ഷോഭം നടക്കുന്നതിനിടെ സ്കൂളിൽ കയറിയ അക്രമി 13 പേരെ വെടിവെച്ചുകൊന്നു. അക്രമത്തിൽ 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇഷേസ്ക് എന്ന പ്രദേശത്തെ 88-ാം നമ്പർ സ്കൂളിലാണ് ആക്രമണം നടന്നത്.
സുരക്ഷാ ജീവനക്കാരായ രണ്ടുപേരെ ആദ്യം കൊലപ്പെടുത്തിയ ശേഷമാണ് അക്രമി സ്കൂളിലേയ്ക്ക് കടന്നത്. 5 വിദ്യാർത്ഥികൾ അടക്കം 13 പേരാണ് കൊല്ലപ്പെട്ടത്. അക്രമി സ്വയം വെടിയുതിർത്ത് മരണത്തിന് കീഴടങ്ങിയെന്ന് പോലീസ് അറിയിച്ചു.
നാസി ചിഹ്നമുള്ള കറുത്ത മേൽവസ്ത്രം ധരിച്ചാണ് അക്രമി സ്കൂളിലേയ്ക്ക് കടന്നതെന്നാണ് കണ്ടെത്തൽ. മോസ്കോയിൽ നിന്നും ആയിരം കിലോമീറ്റർ അകലെ ഉദ്മുർത് പ്രവിശ്യയുടെ തലസ്ഥാനമാണ് ഇഷേസ്ക്. ആറരലക്ഷം ജനങ്ങൾ അധിവസിക്കുന്ന നഗരത്തിലാണ് ദാരുണ സംഭവം നടന്നത്.
Comments