ന്യൂഡൽഹി: അതിർത്തിയിൽ ചൈനയെ പ്രതിരോധിക്കാനൊരുങ്ങി വ്യോമസേനയിലെ സ്ത്രീ ശക്തി. എസ്യു-30 ആയുധ സംവിധാനങ്ങൾ ക്രമീകരിക്കുന്ന ജോലി ഏറ്റെടുത്ത ലഫ്റ്റനന്റ് തേജസ്വി അതിർത്തിയിൽ ഏത് സാഹചര്യവും നേരിടാൻ തയ്യറാണെന്ന് വ്യക്തമാക്കി. സേനയിലെ ആദ്യ വനിത ഓപ്പറ്റേറാണ് തേജസ്വി. നിയന്ത്രണ രേഖയിൽ ശക്തമായ രീതിയിൽ പ്രതികരിക്കുമെന്നും അവർ പറഞ്ഞു.
പ്രതിരോധം മികച്ച രീതിയിലാക്കുന്നതിനായി എസ്യു യുദ്ധവിമാനങ്ങളിൽ ആധുനിക രീതിയിലുള്ള ഇലക്രോണിക് സംവിധാനങ്ങളും ആയുധങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പിൻ കോക്ക്പിറ്റിൽ നിന്ന് പറക്കാനും വിവിധ സെൻസറുകളും മറ്റും കൈകാര്യം ചെയ്യുന്ന പ്രത്യേക ഉദ്യോഗസ്ഥരുടെ സാന്നിധ്യവും യുദ്ധവിമാനങ്ങളിൽ ക്രമീകരിച്ചതായി തേജസ്വി സൂചിപ്പിച്ചു.
അതിർത്തി മേഖലയുടെ കിഴക്കൻ ഭാഗം ഘോര വന മേഖലയാണ്. ഇവിടെ യുദ്ധവിമാനങ്ങൾ പറത്തുന്നത് സംബന്ധിച്ച് വിശദമായ പഠനം ആവശ്യമാണെന്നും കാലാവസ്ഥയും ഭൂപ്രകൃതിയും പ്രതികൂല ഘടകങ്ങളാണെന്നും വിദഗ്ധർ വ്യക്തമാക്കി. എന്നാൽ പ്രതിസന്ധികളെ തരണം ചെയ്ത് പരിശീലനം നടത്തിയാൽ പഴുതടച്ച സുരക്ഷാ ഉറപ്പാക്കാൻ കഴിയുമെന്നും വ്യോമസേനയുടെ ആദ്യ വനിത യുദ്ധവിമാന ഓപ്പറേറ്റർ അറിയിച്ചു.
ഓപ്പറേഷന്റെ ഭാഗമാവുകയാണ് ഓരോ ഫൈറ്റർ പൈലറ്റിന്റെയും ലക്ഷ്യമെന്നും അവർ പറഞ്ഞു.അതിനായി കിഴക്കൻ മേഖലകളിലുള്ള സൈനികർ ഏത് സാഹചര്യത്തെയും പ്രതിരോധിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. ചൈനീസ് അതിർത്തിയിൽ തർക്കങ്ങൾ നടക്കുന്നതിനിടയിലും കൃത്യനിർവഹണം നടത്തണമെന്നും അതാണ് ലക്ഷ്യമെന്നും തേജസ്വി വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് വർഷക്കാലമായി ലഡാക്കിൽ ഇന്ത്യ-ചൈന സംഘർഷം രൂക്ഷമാണ്. ഈ സാഹചര്യത്തിൽ സൈന്യം നിയന്ത്രണ രേഖയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചൈനയുടെ ആക്രമണങ്ങളെ തടയുന്നതിനായി എസ്യു യുദ്ധവിമാനങ്ങൾക്ക് പുറമേ റഫേൽ വിമാനങ്ങളും രംഗത്തുണ്ട്.
Comments