ലക്നൗ : പ്രായപൂർത്തിയാവാത്ത ഹിന്ദു കുട്ടിയെ നിർബന്ധിച്ച് മതപരിവർത്തനം നടത്തിയെന്ന പരാതിയുമായി കുടുംബം . ഇരയായ കുട്ടിയുടെ പിതാവ് വാൻഷ് ഗുപ്തയും കുടുംബവുമാണ് പരാതിയുമായി രംഗത്തെത്തിയത്.ഉത്തർപ്രദേശിലെ കാൺപൂരിൽ നൗബസ്തയിലെ സഞ്ജയ് ഗാന്ധി നഗറിലാണ് സംഭവം . കിദ്വായ് നഗറിലെ സ്കൂളിൽ പഠിക്കുന്ന മൂന്ന് ഇസ്ലാം മതവിശ്വാസികളായ കുട്ടികൾ മതം മാറ്റിച്ചു എന്നാണ് പരാതി. ഇസ്ലാം മതം പിന്തുടരുന്നത് ഒഴിവാക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കുട്ടി നാടുവിട്ട് പോയതായും പരാതിയിൽ പറയുന്നു.
ഇസ്ലാം മതം പിന്തുടരുന്നതിനെ എതിർത്തതോടെയാണ്. തുടർന്ന് സമീപ പ്രദേശങ്ങളിൽ കുടംബം തിരച്ചിൽ നടത്തിയിരുന്നു. കുട്ടിയെ കണ്ടെത്താൻ കഴിയാത്തതിനാൽ കുടുംബം ഹിന്ദു സംഘടനകളുടെ സഹായം തേടുകയായിരുന്നു. പിന്നാലെ ഹിന്ദു സംഘടനയിലെ അംഗങ്ങൾ ഹനുമന്ത് വിഹാർ പോലീസ് സ്റ്റേഷനെ സമീപിച്ച് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ കുട്ടിയെ മഥുര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കണ്ടെത്തി.
കുട്ടി അജ്മീറിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി.പോലീസ് ഇയാളുടെ സ്കൂൾ ബാഗ് പരിശോധിച്ചപ്പോൾ പുസ്തകങ്ങളിൽ ഇസ്ലാമിക വാക്യങ്ങൾ എഴുതിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. എന്നാൽ സമൂഹ മാദ്ധ്യമങ്ങളിൽ കണ്ട ഇസ്ലാമിസ്റ്റുകളുടെ പ്രവർത്തനങ്ങളാണ് കുട്ടിയെ സ്വാധീനിച്ചതെന്ന് പോലീസ് പറയുന്നു.
അപ്രതീക്ഷിതമായാണ് തന്റെ മകൻ പ്രാദേശിക ഇസ്ലാമിക ആരാധനാലയങ്ങളിൽ പോകാൻ തുടങ്ങിയത്. കുട്ടിയുടെ നോട്ട്ബുക്കുകളിൽ ഇസ്ലാമിക വാക്യങ്ങൾ എഴുതിയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഹസ്രത്ത് അലി, അള്ളാഹു-അക്ബർ എന്നിവരെ പറ്റിയുള്ള കുറിപ്പുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. മറ്റൊരു ദിവസം മകൻ നിസ്കരിക്കുന്നതായി കണ്ടു. പിന്നാലെ അവനെ വഴക്ക് പറയുകയും ഇസ്ലാം മതം പിന്തുടരുന്നത് നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് ശേഷമാണ് മകനെ കാണാതായതെന്ന് പിതാവ് പറഞ്ഞു.
Comments