ന്യൂഡൽഹി : ഉദയ്പൂർ ,അമരാവതി കൊലപാതകങ്ങൾ ആസൂത്രണം ചെയത് നടപ്പിലാക്കിയതിലും പോപ്പുലർ ഫ്രണ്ടിന് പങ്ക്. ബിജെപി വക്താവായിരുന്ന നൂപുർ ശർമ്മയെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചവരെയാണ് ഉദയ്പൂരിലും അമരാവതിയിലും കൊലപ്പെടുത്തിയത്.പ്രവാചക നിന്ദയ്ക്ക് വധശിക്ഷ നൽകണമെന്ന് പി.എഫ്.ഐ പ്രചാരണം നടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തി.
കൂടാതെ കൊലപാതകത്തിന് പിഎഫ്ഐ പിന്തുണയും സഹായവും നൽകി .നൂപുർ ശർമ്മയ്ക്കെതിരെ നടന്ന ആസൂത്രിത വിദ്വേഷ പ്രചാരണങ്ങൾക്ക് പിന്നിലും പോപ്പുലർ ഫ്രണ്ടെന്നാണ് വിവരം.
. ഈ കൊലപാതക കേസുകളിൽ ഭീകരവാദ ബന്ധം നേരത്തെ സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് അന്വേഷണ സംഘങ്ങൾ നടത്തിയ പരിശോധനയ്ക്കും അറസ്റ്റുകൾക്കും പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.
ഭീകര സംഘടനയായ അൽഖ്വായ്ദയുടെ സാമ്പത്തിക സഹായം ്ഉൾപ്പെടെ പോപ്പുലർ ഫ്രണ്ടിന് ലഭിച്ചെന്ന് എൻഐഎ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തുർക്കിയിലെ അൽഖ്വായ്ദയുടെ സഹസംഘടനയായ ഫൗണ്ടേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഹുമാനറ്റേറിയൻ റിലീഫ് വഴിയാണ് സഹായങ്ങൾ ലഭിച്ചത്. ഇതിന്റെ ഭാഗമായി സംഘടനയുടെ നേതാക്കളുമായി പോപ്പുലർ ഫ്രണ്ട് നേതാക്കളായ ഇ.എം അബ്ദുൽ റഹ്മാൻ, പ്രൊഫ പി കോയ എന്നിവർ കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടു വർഷം മുൻപ് ഇസ്താംബൂളിൽ എത്തി ആയിരുന്നു കൂടിക്കാഴ്ച.
അതേസമയം രാജ്യത്ത് എട്ടോളം സംസ്ഥാനങ്ങളിൽ പരിശോധന തുടരുകയാണ്. ചില സംസ്ഥാനങ്ങളിൽ എൻ.ഐ.എ നേരിട്ടും ചിലയിടങ്ങളിൽ എൻ.ഐ.എ നിർദേശം അനുസരിച്ച് സംസ്ഥാന പോലീസുമാണ് പരിശോധന നടത്തുന്നത്.8 സംസ്ഥാനങ്ങളിലെ 25 ലധികം കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ ഇതുവരെയായി 170 ഓളം പേർ പിടിയിൽ ആയതായാണ് വിവരം. റെയ്ഡിന് പിന്നാലെ മാലേഗാവിലെ പ്രമുഖ പിഎഫ്ഐ നേതാവായ മൗലാന ഇർഫാനെയും സഹായി ഇഖ്ബാലിനെയും പോലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ടുകൾ. നാസിക്കിലെ ആർ എസ് എസ് ആസ്ഥാനം അക്രമിക്കാൻ പദ്ധതിയിട്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വ്യാപക റെയ്ഡ്.
Comments