ന്യൂഡൽഹി: രാജ്യത്ത് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് തുടരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെ 8 സംസ്ഥാനങ്ങളിൽ ആരംഭിച്ച റെയ്ഡിൽ ഇത് വരെ പിടിയിലായവരുടെ എണ്ണം 240 കടന്നു. കർണാടകയിൽ നിന്ന് 75 പേരും മഹാരാഷ്ട്രയിൽ നിന്ന് 43 പേരും മദ്ധ്യപ്രദേശ് 21, അസം 25, ഉത്തർപ്രദേശ് 44 ,ഗുജറാത്ത് 15, ഡൽഹി 32എന്നിങ്ങനെയാണ് പിടിയിലായവരുടെ എണ്ണം. നിരവധി നേതാക്കളെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
എൻഐഎ റെയ്ഡിനെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ പോപ്പുലർ ഫ്രണ്ട് ആസൂത്രണം ചെയ്തിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് വീണ്ടും റെയ്ഡ് ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ
എൻഐഎ റെയ്ഡിൽ മുതിർന്ന പോപ്പുലർ ഫ്രണ്ട് നേതാക്കടക്കം അറസ്റ്റ് ചെയ്തതും അവരെ തീഹാർ ജയിലിൽ അടച്ചതും പിഎഫ്ഐ അക്രമികളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇക്കാരണത്താൽ രാജ്യത്തിന്റെ പൊതുസമാധാനം തകർക്കുന്നതിനായി അക്രമസംഭവങ്ങൾ ഇവർ ആസൂത്രണം ചെയ്തെന്നും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
Comments