ചെന്നൈ: ഡോളറിനെതിരെ ഇന്ത്യൻ രൂപയെ താരതമ്യം ചെയ്തിരുന്ന കാലം മാറിയെന്ന് ധനകാര്യമന്ത്രി. ഇന്ത്യ ഇന്ന് നാലാമത്തെ സാന്പത്തിക വാണിജ്യ ശക്തിയായി മാറിയിരിക്കുന്നു. ഇന്ത്യൻ രൂപയുടെ ശക്തി അളക്കേണ്ടത് വിദേശനാണയത്തിന്റെ ഉയർച്ചയോ താഴ്ച്ചയോ കണക്കാക്കിയല്ല. നമ്മുടെ കരുത്ത് സമഗ്ര സാമ്പത്തിക നയങ്ങളാണെന്ന് തിരിച്ചറിയണമെന്നും ധനമന്ത്രി പറഞ്ഞു. ചെന്നൈയിൽ നടന്ന വാണിജ്യ-സാമ്പത്തിക വിദഗ്ധരുടെ സമ്മേളനത്തിലാണ് ധനകാര്യമന്ത്രി ഇന്ത്യൻ രൂപ ശക്തമായ നിലയിലാണെന്ന് ആവർത്തിച്ചത്.
ഡോളറിന്റെ ഏറ്റക്കുറച്ചിലുകളിൽ നട്ടം തിരിയുകയാണ് ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും. എന്നാൽ ഇന്ത്യ വിദേശ നിക്ഷേപത്തിന്റെ കരുത്തിൽ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യുകയാണ്. ഏറെ സുപ്രധാനമായ മുന്നേറ്റവും സ്ഥിരതയും വിദേശ നാണ്യ ശേഖരത്തിന്റെ കാര്യത്തിലാണെന്ന് മറക്കരുതെന്നും ധനമന്ത്രി പറഞ്ഞു.
ആർബിഐയുടെ ഇടപെടലുകൾ ഫലപ്രദമാണ്. വിദേശത്തെ കറൻസികളുടെ ഏറ്റക്കുറ ച്ചിലുകൾ പരിഹരിക്കാൻ നിയന്ത്രണങ്ങൾ വഴി ഇന്ത്യയ്ക്കാവുന്നുണ്ട്. കൊറോണയ്ക്ക് ശേഷമുള്ള യുദ്ധാന്തരീക്ഷം യൂറോപ്പിനെ കാര്യമായി ബാധിച്ചിരിക്കുന്നു. ഇന്ത്യയിലെ അടിസ്ഥാന മേഖലയിൽ അത് ബാധിക്കാതിരിക്കാൻ കാരണം ആഭ്യന്തര വിപണിയുടെ കരുത്താണ്. സാമ്പത്തിക മേഖലയിൽ നാം എടുക്കുന്ന നയങ്ങൾ ഏറെ ഫലപ്രദമാണെന്നും സാധാരണക്കാരന്റെ വികസനത്തെ മുൻനിർത്തിയാണെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
Comments