ശ്രീനഗർ: ലഡാക്കിലെ ഇന്ത്യൻ അതിർത്തി സംരക്ഷിക്കുന്ന വ്യോമസേനാ സംഘത്തിൽ കൂടുതൽ വനിതകൾ. ചിനൂക്ക് ഹെലികോപ്റ്ററുകളുമായി രണ്ടു വനിതകളെത്തിയതിന് പിന്നാലെയാണ് സുഖോയ് യുദ്ധവിമാനങ്ങളിലും വനിതാ സംഘത്തെ സൈന്യം നിയോഗി ച്ചിരിക്കുന്നത്.
തികഞ്ഞ ആത്മവിശ്വാസത്തോടേയും അഭിമാനത്തോടെയുമാണ് ലഡാക്ക് ദൗത്യം ഏറ്റെടുക്കുന്നതെന്ന് വനിതാ വൈമാനികർ പറഞ്ഞു. ലെഫ്റ്റനന്റ് തേജസ്വിനിയ്ക്കാണ് പ്രധാന ചുമതല. ഫ്ലാറ്റ് ലെഫ്റ്റനന്റ് സാക്ഷ്യ ബാജ്പേയും ലഡാക്കിലെ സുഖോയ് പരിശീലനം ഏറെ ആവേശം നൽകിയെന്നും അഭിപ്രായപ്പെട്ടു.
വെപൺ സിസ്റ്റം ഓപ്പറേറ്റർ എന്ന ചുമതലയിലാണ് സുഖോയ്-30 യുദ്ധവിമാന വ്യൂഹത്തെ വനിതകൾ നിയന്ത്രിക്കാൻ പോകുന്നത്. യുദ്ധവിമാനങ്ങൾ ദൗത്യം ഏറ്റെടുത്താൽ കരയിൽ നിന്ന് വിമാനങ്ങളെ മുഴുവൻ നിയന്ത്രിക്കുന്നവരിലും നിർണ്ണായക ചുമതലയിലും വനിതകളുണ്ട്. കിഴക്കൻ മേഖലയിലെ എല്ലാ വ്യോമത്താവളങ്ങളേയും ബന്ധിപ്പിച്ചാണ് ലഡാക് കേന്ദ്രം പ്രവർത്തിക്കുന്നത്.
ലഡാക്കിലെ തന്ത്രപരമായ മേഖലകളിൽ ചിനൂക് ഹെലികോപ്റ്റർ പറത്താൻ വനിതകളെ സൈന്യം രണ്ടാഴ്ച മുമ്പാണ് നിയോഗിച്ചത്. സ്ക്വാഡ്രൻ ലീഡർ പാരുൾ ഭരദ്വാജും സ്വാതി റാത്തോഡുമാണ് ലഡാക് ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.
സിഎച്ച്-47 എഫ് ചിനൂക്കാണ് സേവനത്തിനുള്ളത്. ചണ്ഡിഗഡിൽ നിന്നും അസമിൽ നിന്നുമാണ് ഇരുവരും ലഡാക്കിലേയ്ക്ക് എത്തുന്നത്. ലഡാക്കിലും അരുണാചലിലും ഇരുവരും ചേർന്ന് ചിനൂക് പറത്തും. റഷ്യൻ നിർമ്മിത ഹെലികോപ്റ്റർ മി-17വി5 പറത്തി മികച്ച അനുഭവ സമ്പത്തുള്ള വൈമാനികരാണ് പാരോളും സ്വാതിയും.
കരസേനയ്ക്കായുള്ള എല്ലാ ഉപകരണങ്ങളും എത്തിക്കാൻ അതിർത്തിയിൽ നിരന്തരം പായുന്നവയാണ് ചിനൂക്. സൈന്യത്തിന്റെ പീരങ്കികളടക്കം എല്ലാ ആയുധ സന്നാഹങ്ങളും ചിനൂക്കാണ് കരുത്തോടെ മലനിരകൾ താണ്ടി എത്തിക്കുന്നത്. പാരാകമാന്റോ സംഘങ്ങളെ വിവിധ മേഖലകളിൽ എത്തിക്കുന്നതിനുമെല്ലാം ഏറ്റവും അനുഗുണമായ ഹെലികോപ്റ്റ റുകളാണ് ചിനൂക്ക്. കാലാവസ്ഥയുടെ കഠിനമായ വെല്ലുവിളികളെ ഹിമാലയൻ മലനിര കളിൽ അതിജീവിക്കുന്നതിൽ മുമ്പനാണ് ചിനൂക്. ചിനൂക് ദശകങ്ങളായി ഇന്ത്യൻ സേനയുടെ വിശ്വസ്ത പങ്കാളിയാണ്.
Comments