കൊച്ചി: ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ മതപരിവർത്തനം നടത്തുന്ന ഇസ്ലാമിക മതപഠന കേന്ദ്രമായ സത്യസരണിയിൽ നടക്കുന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ. നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സംരക്ഷണത്തിൽ സത്യസരണിയിൽ നൂറു കണക്കിന് ഹിന്ദു ക്രിസ്ത്യൻ വിഭാഗത്തിലെ പെൺകുട്ടികളാണ് മതം മാറിയത്. ഇവിടെ നിന്നും മതം മാറ്റത്തിന് വിധേയരായവർ ഭീകരവാദ സംഘടനകളിലേക്ക് പോയിട്ടുള്ളതായി അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുണ്ട്.
പ്രണയത്തിന്റെ മറവിൽ ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ വലയിൽ വീഴ്‌ത്തി മതം മാറ്റുന്നതിനായി സത്യസരണിയിൽ എത്തിക്കുകയാണ് ജിഹാദികളുടെ ലക്ഷ്യം. പോലീസിന് പോലും പ്രവേശനം നിഷിദ്ധമായ ഇടമാണ് സത്യസരണി. അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ ദുരൂഹമാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു സംഘടനകൾ സത്യസരണിയിലേക്ക് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
2016ൽ തിരുവനന്തപുരത്തുള്ള കരസേനാ ഉദ്യോഗസ്ഥന്റെ 21 വയസ്സുള്ള മകളെ മഞ്ചേരിയിലുള്ള ഇസ്‌ലാമിക മതപഠന കേന്ദ്രമായ സത്യസരണിയിൽ നിന്നും പോലീസ് കണ്ടെത്തിയ സംഭവം ഞെട്ടലോടെയാണ് കേട്ടത്. അന്ന് എ ഡി ജി പി ആയിരുന്ന ബി സന്ധ്യയുടെ നിർദ്ദേശത്തെ തുടർന്ന് സത്യസരണിയിൽ പോലീസ് റെയ്ഡ് നടത്തിയതിനെ തുടർന്ന് ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ മതം മാറ്റിയതിന്റെ രേഖകൾ പിടിച്ചെടുത്തു. തിരച്ചിലിൽ കണ്ണൂരിലെ ബ്രാഹ്മണ കുടുംബത്തിൽ പെട്ട ബി എ എം എസ് വിദ്യാർത്ഥിനി ഉൾപ്പെടെ ഉള്ളവരുടെ വിവരങ്ങൾ ലഭിച്ചതായി പോലീസ് അറിയിച്ചിരുന്നു.
ആഗോള ഭീകര സംഘടനയായ ഐ എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട നിമിഷയെ മതം മാറ്റിയത് സത്യസരണിയിലാണ്. ലൗ ജിഹാദിനിരയാക്കപ്പെട്ട ഒറ്റപ്പാലം സ്വാദേശിനി ആതിര ഹൈക്കോടതിയിൽ മൊഴി നൽകിയത് ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ സത്യസരണിയിൽ വെച്ച് മതപരിവർത്തനത്തിന് ഇരയാക്കിയ ശേഷം ഭീകര സംഘടനയായ ഐ എസിലേക്ക് റിക്രൂട്ട് ചെയ്യുമെന്നാണ്. പോപ്പുലർ ഫ്രണ്ട് വനിതാ നേതാവ് സൈനബയുടെ നേതൃത്വത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നതെന്നും ആതിര പറഞ്ഞിരുന്നു.
വൈക്കം സ്വദേശിനി അഖിലയെ ലൗജിഹാദിലൂടെ മതം മാറ്റി ഹാദിയ ആക്കിയ സംഭവത്തിൽ സത്യസരണിയുടെ പങ്ക് നിർണായകമായിരുന്നെന്ന് പിതാവ് അശോകൻ പൊലീസിന് മൊഴി നൽകിയിരുന്നു. നിരവധി ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളാണ് ഇവിടെ മതപരിവർത്തനത്തിന് ഇരയാക്കപ്പെടുന്നത്. കാസർഗോഡ് സ്വദേശിനി ആതിര നമ്പ്യാരെ പോലുള്ള സാമ്പത്തികമായും ജാതീയപരമായും ഉയർന്നു നിൽക്കുന്ന വിദ്യാർത്ഥിനികളും വീട്ടമ്മമാരുമാണ് ഇവരുടെ പട്ടികയിൽ ഏറെയും. 2017ൽ മഞ്ചേരിയിലെ സത്യസരണിയിലേക്ക് ഹിന്ദു ഐക്യവേദി നടത്തിയ മാർച്ചിനെ പ്രതിരോധിക്കാൻ തടിച്ചു കൂടിയത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു.
മതപരിവർത്തനത്തിലൂടെ സാമൂഹിക അരാജകത്വം സൃഷ്ടിക്കുന്ന മഞ്ചേരിയിലെ ഇസ്‌ലാമിക മതം മാറ്റ കേന്ദ്രമായ സത്യസരണിക്കെതിരെ ജനകീയ പ്രതിഷേധങ്ങൾ രൂക്ഷമാവുകയാണ്. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ ഐ എ നടത്തിയ റെയ്ഡിൽ ഞെട്ടിപ്പിക്കുന്ന രേഖകളാണ് പിടിച്ചെടുത്തത്. ഭീകരവാദത്തിന് കൂട്ടുനിൽക്കുകയും ആളുകളെ റിക്രൂട്ട് ചെയ്യാനായി പ്രവർത്തിക്കുന്ന സത്യസരണിക്കെതിരെ അന്വേഷണം നടത്തണമെന്നാണ് ആവശ്യം ഉയരുന്നത്.
Comments