മുംബൈ : ബിനോയ് കോടിയേരിക്കെതിരായ ഒത്തുതീർപ്പായി .ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസ് ബോംബെ ഹൈക്കോടതിയിലാണ് ഒത്തുതീർപ്പായത്. 80 ലക്ഷം രൂപയാണ് യുവതിക്ക് ബിനോയ് കൈമാറിയത്. ഈ തുക കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി ചെലവഴിക്കും. എന്നാൽ ഒത്തു തീർപ്പു കരാറിൽ പറയുന്ന തുക 80 ലക്ഷം ആണെങ്കിലും അതിൽ അധികം കൊടുത്തിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച കാര്യങ്ങൾ കരാറിൽ പറയുന്നില്ല. പണം കൈമാറിയതിന് പിന്നാലെയാണ് കോടതി കേസ് ഒത്തുതീർപ്പാക്കിയത്.
ബിനോയ്ക്കെതിരെയുള്ള കേസുകൾ എല്ലാം പിൻവലിച്ചതായും നിയമനടപടികൾ അവസാനിച്ചതായും യുവതി അറിയിച്ചു. 2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായും ബന്ധത്തിൽ എട്ടു വയസ്സുള്ള ആൺകുട്ടിയുണ്ടെന്നും ആരോപിച്ച് യുവതി പരാതി നൽകുകയായിരുന്നു. മുംബൈ ഓഷിവാര പോലീസിലാണ് പരാതി നൽകിയിരുന്നത്. കുട്ടിയെ വളർത്താനുള്ള പണം ആവശ്യപ്പെട്ടായിരുന്നു പരാതി.
എന്നാൽ പിന്നാലെ പരാതി വ്യാജമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് ഹർജി നൽകിയപ്പോൾ ബോംബെ ഹൈക്കോടതി ഡിഎൻഎ പരിശോധനയ്ക്ക് നിർദ്ദേശിച്ചു. മഹാമാരിക്ക് ശേഷം കോടതിയുടെ പ്രവർത്തനം സാധാരണനിലയിലേക്ക് എത്തിയപ്പോൾ
ഡിഎൻഎ പരിശോധനാഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിലെത്തി. ഇതിന് പിന്നാലെയാണ് ഫലം പുറത്ത്് വിടുന്നതിന് മുൻപ് തന്നെ കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്.
Comments