കോളേജ് പ്രൊഫസർമാർ മുതൽ സർക്കാർ ഉദ്യോഗസ്ഥർ വരെ വിവിധ മേഖലകളിൽ ഭീകരതയുടെ വേരോട്ടം നടത്താൻ ശ്രമിച്ച് പോപ്പുലർ ഫ്രണ്ട്; പിടിയിലായ ഭീകരർ സ്വെെര്യവിഹാരം നടത്തിയിരുന്നത് വൈറ്റ് കോളർ ജോലികളിലൂടെ
ന്യൂഡൽഹി: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചത്. നിരോധനത്തിന് മുൻപ് നടത്തിയ എൻഐഎ റെയ്ഡിൽ പിഎഫ്ഐയുടെ ഉന്നത നേതാക്കൾ പിടിയിലായിരുന്നു.
വെറ്റ് കോളർ ജോലികളടക്കം ചെയ്ത് മാന്യതയുടെ മുഖപടമണിഞ്ഞാണ് ഭീകരർ സമൂഹത്തിൽ ഇറങ്ങി നടന്ന് ആശയ പ്രചാരണം നടത്തിയത്.കഴിഞ്ഞ ദിവസം പിടിയിലായ പിഎഫ്ഐ ചെയർമാൻ ഒഎംഎ സലാം,ദേശീയ വൈസ് പ്രസിഡന്റ് ഇഎം അബ്ദുൾ റഹിമാൻ,ദേശീയ സെക്രട്ടറി വിപി നസറുദ്ദീൻ എളമരം,ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പർ പി കോയ എന്നിവർ ഇതിന് ഉദാഹരണങ്ങളാണ്.
പിഎഫ്ഐ ചെയർമാനായ ഒഎംഎ സലാം സർക്കാർ ഉദ്യോഗസ്ഥനാണ്. കെഎസ്ഇബി ഉദ്യോഗസ്ഥനായ ഇയാളെ 2020 ൽ ഒരു കേസുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്തിരുന്നു. നിരോധിക്കപ്പെട്ട റിഹാബ് ഇന്ത്യ ഹൗണ്ടേഷനുമായും അടുത്തബന്ധമുള്ളയാളാണ് ഇയാൾ.ദേശീയ വൈസ് പ്രസിഡന്റ് ഇഎം അബ്ദുൾ റഹിമാൻ നിരോധിത സംഘടനയായ സിമിയുടെ ദേശീയ അദ്ധ്യക്ഷനായിരുന്നു.കളമശ്ശേരി കുസാറ്റിലെ ലൈബ്രേറിയൻ ആയിരുന്നു ഇയാൾ.നിരവധി ഇസ്ലാമിക സംഘടനകളുടെ നേതൃത്വവും ഇയാൾ വഹിച്ചിട്ടുണ്ട്.
പിഎഫ്ഐ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പറായ പി കോയ കോഴിക്കോട് കോടഞ്ചരി ഗവ കോളേജിലെ ലക്ചററായി പ്രവർത്തിച്ചിട്ടുണ്ട് സിമിയുടെ സജീവ പ്രവർത്തകനായിരുന്നു ഇയാൾ. ഭീകരസംഘടനയുടെ ദേശീയ സെക്രട്ടറിയായ വിപി നസറുദ്ദീൻ എളമരം ആലുവ എംഇഎസ് കോളേജിലെ അദ്ധ്യാപകനും മാധ്യമം ദിനപത്രത്തിന്റെ ക്ലറിക്കൽ സ്റ്റാഫുമായിരുന്നു. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
കർണാടക സ്വദേശിയായ ദേശീയ എക്സിക്യൂട്ടിവ് കൗൺസിൽ അംഗമായ അബ്ദുൾ വാഹിദ് സെയ്ദ്, ദേശീയ ജനറൽ സെക്രട്ടറി അനിസ് അഹമ്മദ് എന്നിവർ ഐടി ജീവനക്കാരനാണ്. ബെംഗളുരൂ സ്വദേശിയായ സെയ്ദ് പിഎഫ്ഐയുടെ സ്ഥാപകാംഗം കൂടിയാണ്. ടാലി, ഇആർപി തുടങ്ങിയ സോഫ്റ്റ് വെയർ സംബന്ധമായ ബിസിനസ് നടത്തുകയായിരുന്നു. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന എറിക്സൺ എന്ന കമ്പനിയിലെ ഗ്ലോബൽ ടെക്നിക്കൽ മാനേജറായിരുന്നു അനിസ് അഹമ്മദ്. സമൂഹമാദ്ധ്യമങ്ങളിലും ചാനൽ ചർച്ചകളിലും പിഎഫ്ഐയെ പ്രതിരോധിക്കാനായി ഇയാൾ സജീവസാന്നിധ്യമാണ്.
വിവിധ മേഖലകളിൽ പണമൊഴുക്കി തങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തുകയായിരുന്നു പോപ്പുലർ ഫ്രണ്ട് ഭീകരർ. സജീവമായ മേഖലകളിലെല്ലാം തങ്ങളുടെ ആശയങ്ങൾ പതിയെ കുത്തിവെക്കാൻ തുടങ്ങിയിരുന്ന ഭീകരരുടെ ലക്ഷ്യം തന്നെ വിഷൻ 2047 ലേത് പോലെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുകയായിരുന്നു. കേന്ദ്രസർക്കാർ നിരോധനത്തിലൂടെ രാജ്യത്തിനകത്ത് നിന്നു കൊണ്ട് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന രാജ്യ ദ്രോഹികളാണ് ജയിലാവുന്നത്.
Comments