കീവ്; യുക്രൈയ്ന്റെ കിഴക്കൻ,തെക്കൻ മേഖലകളിലെ 4 പ്രവിശ്യകൾ റഷ്യയോട് കൂട്ടിച്ചേർക്കും.യുക്രൈയ്ന്റെ 14 ശതമാനത്തോളം വരുന്നതാണ് ഈ പ്രദേശം. നിലവിൽ റഷ്യൻ സേനയുടെ നിയന്ത്രണത്തിലാണ് ഇവ.
കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ഹിതപരിശോധന ചൊവ്വാഴ്ച പൂർത്തിയായിരുന്നു. ഇതിന് പിന്നാലെയാണ് നാല് പ്രവിശ്യകൾ റഷ്യയുടെ ഭാഗമാകുന്നത്.ലുഹാൻസ്ക് (98%), ഡോണെറ്റ്സ്ക് (99%), കേഴ്സൻ (87%), സാപൊറീഷ്യ (93%) എന്നീ പ്രവിശ്യകളിലെ ജനങ്ങൾ തങ്ങളുടെ ഭാഗമാകാൻ ഹിതപരിശോധനയിൽ സമ്മതമറിയിച്ചെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു.മാതൃരാജ്യത്തേക്ക് മടങ്ങാൻ ആളുകൾ തീരുമാനിച്ചിരിക്കുന്നു എന്നായിരുന്നു റഷ്യ ഇതിനെ വിശേഷിപ്പിച്ചത്.
റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ വെച്ച് റഷ്യൻ പ്രസിഡന്റ് വ്ളോഡിമർ പുടിന്റെ സാന്നിദ്ധ്യത്തിൽ 4 പ്രവിശ്യകളിലെയും റഷ്യൻ അനുകൂല നേതാക്കൾ ഉടമ്പടി ഇന്ന് ഒപ്പുവയ്ക്കും. ഇതുമായി ബന്ധപ്പെട്ട കരടുനിയമം അടുത്ത തിങ്കളാഴ്ച റഷ്യൻ പാർലമെന്റ് പാസാക്കും.
അതേസമയം യുഎസും ജർമ്മനിയും ഉൾപ്പടെയുള്ള രാജ്യങ്ങളും ജി7 രാജ്യങ്ങളും റഷ്യയുടെ .നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Comments