ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യം ഭീകരരെ വധിച്ചു. ബാരാമുള്ള പ്രദേശത്ത് സുരക്ഷാ സേനയുമായി ഏറ്റുമുട്ടുന്നുന്നതിനിടയിലാണ് ഭീകരർ കൊല്ലപ്പെട്ടത്. യെഡിപ്പോര, പട്ടാൻ മേഖലകളിലാണ് ഏറ്റുമുട്ടൽ നടന്നത്. മറ്റ് വിവരങ്ങൾ ഉടനെ പുറത്തുവിടുമെന്ന് ജമ്മുകശ്മീർ പോലീസ് വ്യക്തമാക്കി.
ഷോപ്പിയാൻ മേഖലയിൽ മറ്റൊരു ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. സേനയും പോലീസും സംയുക്തമായാണ് ഭീകരരുമായി ഏറ്റുമുട്ടുന്നത്. ചിലരെ പിടികൂടിയതായും റിപ്പോർട്ട് ചെയ്തു.
ജമ്മുകശ്മീരിൽ ഭീകരസാന്നിധ്യം വർദ്ധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നേരത്തെ ഷോപ്പിയാൻ ജില്ലയിൽ ചിത്രരാം മേഖലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ നടത്തിയിരുന്നു. അടുത്തിടെയാണ് കുൽഗാം ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടത്. പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിൽ ജയ്ഷെ-ഇ-മുഹമ്മദിന്റെ പ്രവർത്തകരായ മുഹമ്മദ് ആസിഫ് വാനി, മുഹമ്മദ് ഷാഫി ഗാനി എന്നിവരാണ് കൊല്ലപ്പെട്ടത്. സുരക്ഷാസേന നടത്തിയ തിരച്ചിലിൽ രണ്ട് എകെ സീരീസ് റൈഫിളുകളും ഗ്രനേഡുകളും ആയുധങ്ങളും കണ്ടെടുത്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തെ തുടർന്ന് കനത്ത സുരക്ഷയാണ് സൈന്യം പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ മൂന്നിനാണ് അദ്ദേഹം ജമ്മുവിൽ എത്തുന്നത്. തുടർന്ന് 4,5 തീയതികളിൽ രജൗരിയിലും ബാരാമുള്ളയിലും രണ്ട് റാലികളെ അഭിസംബോധന ചെയ്യും.
Comments