തൃശൂർ: മോഷണക്കുറ്റം ആരോപിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച വൈദികനെതിരെ കേസ്. തൃശൂർ പീച്ചി ചെന്നായ്പാറ ദിവ്യ ഹൃദയാശ്രമത്തിലെ അന്തേവാസിയായ കുട്ടിയ്ക്കാണ് ദുരനുഭവം. കുട്ടിയെ ഉപദ്രവിച്ച ഫാദർ സുശീലിനെതിരെയാണ് കേസെടുത്തത്.
സ്കൂൾ ബസിലെ ആയയുടെ മൊബൈൽ മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മർദ്ദനം.കഴിഞ്ഞ ദിവസമാണ് വൈദികൻ കുട്ടിയെ മർദ്ദിച്ചത്..
മർദ്ദനം തുടർന്നതോടെ കുട്ടി ഓടി രക്ഷപ്പെട്ട് സമീപത്തെ വീട്ടിൽ ഓടിക്കയറുകയായിരുന്നു. തുടർന്ന് ഈ വീട്ടുകാരാണ് സംഭവം പോലീസിനെ അറിയിച്ചത്. കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തൃശൂർ ചെമ്പുകാവ് സ്വദേശിയാണ് വിദ്യാർത്ഥി. കുട്ടിയുടെ പരാതിയിലാണ് വൈദികനെതിരെ ഒല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്
Comments