ബംഗളൂരു: മദ്രസകൾ ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന മതതീവ്രവാദികൾക്ക് ശക്തമായ തിരിച്ചടി നൽകാൻ കർണാടക സർക്കാർ. സംസ്ഥാനത്തെ എല്ലാ മദ്രസകളുടെയും പ്രവർത്തനം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി. മദ്രസകൾ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ സജീവമാകുന്ന പശ്ചാത്തലത്തിലാണ് സർക്കാർ നടപടി.
കർണാടകയിൽ 960 മദ്രസകൾ ഉണ്ടെന്നാണ് സർക്കാർ കണക്കുകൾ. ഇവയുടെയെല്ലാം പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന കാര്യം സർക്കാരിനെ അറിയിക്കണം. ഇതിനായി വിദ്യാഭ്യാസ കമ്മീഷണറെ അദ്ധ്യക്ഷനാക്കി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
അംഗീകാരമില്ലാത്ത മദ്രസകൾ തിരിച്ചറിയുന്നതിനായി ഉത്തർപ്രദേശ് സർക്കാർ സർവ്വേ നടപടികൾ ആരംഭിച്ചിരുന്നു. ഇത് മാതൃകയാക്കിയാണ് കർണാടക സർക്കാരിന്റെയും നടപടി. വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മദ്രസകൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന മദ്രസകളുടെ പ്രവർത്തനം വിലക്കുകയോ സർക്കാർ നിയന്ത്രണത്തിലാക്കുകയോ ചെയ്തേക്കുമെന്നാണ് സൂചനകൾ. മദ്രസയിൽ അദ്ധ്യാപകരെന്ന വ്യാജേന താമസിച്ച് ഭീകര പ്രവർത്തനം നടത്തിയിരുന്ന ചിലരെ അസം ഉൾപ്പെടെയുളള സംസ്ഥാനങ്ങളിൽ നിന്നും അടുത്തിടെ പിടികൂടുകയും ചെയ്തിരുന്നു.
Comments