ലക്‌നൗ: ഉത്തർപ്രദേശിലെ മദ്രസകളുടെ പുതിയ സമയക്രമത്തെ എതിർത്ത് ഇസ്ലാമിക മതപുരോഹിതൻ. സമയക്രമത്തിലെ മാറ്റം നിരവധി പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് പുരോഹിതനും മതനേതാവുമായ മൗലാന സൂഫിയാൻ നിസാമി പറഞ്ഞു. രാവിലെ 9 മുതൽ വൈകീട്ട് 3 മൂന്ന് മണിവരെയാണ് മദ്രസകളുടെ പുതുക്കിയ സമയക്രമം.
മദ്രസകളിൽ പഠിക്കുന്നവർക്കും, പഠിപ്പിക്കുന്നവർക്കും പ്രാർത്ഥന നിർവ്വഹിക്കേണ്ടതുണ്ട്. പുതുക്കിയ സമയക്രമം ഇതിന് തടസ്സമാണ്. അതിനാൽ സമയക്രമം മാറ്റിക്കൊണ്ടുള്ള മദ്രസ ബോർഡിന്റെ തീരുമാനം പുന:പരിശോധിക്കണമെന്നും നിസാമി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് മദ്രസകളുടെ സമയക്രമം ഉൾപ്പെടെ മാറ്റി ഉത്തർപ്രദേശ് സർക്കാർ പുതിയ ടൈം ടേബിൾ പുറത്തിറക്കിയത്. ശനിയാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരികയും ചെയ്തു. നേരത്തെ രാവിലെ 9 മുതൽ ഉച്ചയ്‌ക്ക് 2 വരെയായിരുന്നു മദ്രസകളുടെ സമയക്രമം.
മുസ്ലീമായി ജനിച്ചെങ്കിലും ഓർമ്മ വെച്ച നാൾ മുതൽ ഹിന്ദുവായിരുന്നു; പൂർവ്വികരും ഹിന്ദുക്കൾ; ഒടുവിൽ സനാതന ധർമ്മത്തിലേക്ക് തിരിച്ചെത്തി മുഹമ്മദ് നിസാർ; ഏറെ ആഗ്രഹിച്ചകാര്യമെന്നും പ്രതികരണം.
Comments