ന്യൂഡൽഹി: ക്ഷേത്ര ഭരണത്തിൽ കൈകടത്തി സർക്കാർ ജീവനക്കാരെ നിയമിക്കാൻ ശ്രമിച്ച തമിഴ്നാട് സർക്കാരിന് തിരിച്ചടി. ക്ഷേത്രത്തിൽ സർക്കാർ ജീവനക്കാരെ നിയമിക്കുന്നു എന്ന ഹർജിയിയെ തുടർന്ന് സുപ്രീം കോടതി നോട്ടീസ് അയയ്ക്കുകയായിരുന്നു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് തമിഴ്നാട് സർക്കാരിനോടും ഹിന്ദു റിലീജിയൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് കമ്മീഷണറോടും ആറാഴ്ച്ചക്കകം മറുപടി നൽകാൻ ഉത്തരവിട്ടിരിക്കുന്നത്.
തമിഴ്നാട്ടിൽ ട്രസ്റ്റിമാരെ നിയമിക്കാത്ത ക്ഷേത്രങ്ങളുടെ എണ്ണമെടുത്ത് സത്യവാങ്മൂലം സമർപ്പിക്കുമെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ സി എസ് വൈദ്യനാഥൻ പറഞ്ഞു. 1959ലെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് ആക്ട് അനുസരിക്കാതെയാണ് ക്ഷേത്രഭരണം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി ടി എൻ രമേശ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
സംസ്ഥാന സർക്കാർ ക്ഷേത്രങ്ങളിൽ കൈകടത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം സംഭവം ഉണ്ടായിരിക്കുന്നത്. ക്ഷേത്രങ്ങളിൽ ഇതുവരെയായിട്ടും ട്രസ്റ്റിമാരെ നിയമിച്ചിട്ടില്ല. കമ്മീഷണറും സർക്കാരും ചേർന്ന് ക്ഷേത്ര തസ്തികകളിൽ നിയമനങ്ങൾ നടത്താൻ ശ്രമിക്കുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് ആക്ട് പ്രകാരം തസ്തികകളിൽ താൽക്കാലിക നിയമനങ്ങൾ നടത്താനുള്ള അധികാരം ട്രസ്റ്റിക്ക് മാത്രമാണ് ഉണ്ടാവുക.
1959ലെ നിയമപ്രകാരം സംസ്ഥാനത്ത് 19,000 പാരമ്പര്യേതര ക്ഷേത്രങ്ങളുണ്ട്. ഇവിടെയെല്ലാം ട്രസ്റ്റികളുമുണ്ടെന്ന് ഹർജിയിൽ പറയുന്നു. ഇവിടെ നിന്നും പറഞ്ഞു വിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നും ശമ്പളവും, അലവൻസും, പെർക്വിസിറ്റുകളും ക്ഷേത്ര ഫണ്ടിൽ നിന്നും നൽകണം. തുടങ്ങിയ നിർദ്ദേശങ്ങളാണ് ഹർജിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Comments