മൂന്നാർ: ഇടുക്കിയിലെ നയമക്കാട് എസ്റ്റേറ്റിൽ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന അഞ്ച് കറവപശുക്കളെ കടുവ കടിച്ചു കൊന്നു. നയമക്കാട് ഈസ്റ്റ് ഡിവിഷനിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പ്രതിഷേധിച്ച് തൊഴിലാളികൾ മൂന്നാർ-ഉടുമലപ്പെട്ട് അന്തർ സംസ്ഥാന പാത ഉപരോധിക്കുകയാണ്. രണ്ട് മണിക്കൂറിലേറെയായി ഉപരോധം തുടരുകയാണ്. ഇതേ തുടർന്ന് ഇരവികുളം ദേശിയോദ്യാനം വനപാലകർ അടച്ചു.
പാർക്കിൽ വിനോദസഞ്ചാരികൾക്ക് കയറാൻ സാധിക്കാത്തതിനെ തുടർന്നാണ് പാർക്ക്് അടച്ചത്.
മൂന്നാർ-ഉദുമലപ്പേട്ട അന്തർ സംസ്ഥാന പാതയിൽ കൊല്ലപ്പെട്ട പശുക്കളുമായെത്തിയാണ് തൊഴിലാളികൾ റോഡ് ഉപരോധിക്കുന്നത്. ദേവികുളം സബ് കളക്ടറുർ രാഹുൽ ക്യഷ്ണ ശർമ്മ സംഭവസ്ഥലത്ത് എത്തിയെങ്കിലും തൊഴിലാളികൾ ഉപരോധം അവസാനിപ്പിക്കാൻ തയ്യറായിട്ടില്ല. റോഡ് ഉപരോധം നീണ്ടതോടെ പ്രദേശത്ത് വലിയ ഗതാഗതകുരുക്കുണ്ടായി.
എസ്റ്റേറിലെ തൊഴിലാളികളുടെ ലയങ്ങളുടെ സമീപത്തെ തൊഴുത്തിൽ കെട്ടിയിരുന്ന ആറ് പശുക്കളെയാണ് കടുവ ആക്രമിച്ചത്. ഇതിൽ അഞ്ച് പശുക്കൾ ചാവുകയും ഒരു പശുവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പളനിസ്വാമി -മാരിയപ്പൻ എന്നിവരുടെ പശുക്കളാണ് കൊല്ലപ്പെട്ടത്.
Comments