ടെഹ്റാൻ: 22 കാരിയായ മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനിയൻ വനിതകൾ ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു. ഇറാനിലെ 72 ശതമാനം പേരും നിർബന്ധിത ഹിജാബിനെ എതിർക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇറാനിലെ ജനങ്ങൾക്കിടയിൽ ഒരു അന്താരാഷ്ട്ര ഏജൻസി നടത്തിയ രഹസ്യസർവ്വേയിലാണ് ഇത് വ്യക്തമാകുന്നത്.
20,000 മുതൽ 100,000 ത്തിലധികം ആളുകളാണ് സാമ്പിൾ സർവ്വേയിൽ പങ്കെടുത്തത്. പ്രതികരിച്ചവരിലേറെയും മതം അടിച്ചേൽപ്പിക്കുന്ന നിയമങ്ങൾക്കപ്പുറം വിശ്വാസ സ്വാതന്ത്ര്യം വേണമെന്ന അഭിപ്രായക്കാരാണ്.
നഗരങ്ങളിൽ താമസിക്കുന്ന സ്ത്രീകളും വിദ്യാസമ്പന്നരായ യുവാക്കളുമാണ് നിർബന്ധിത ഹിജാബിനെ എതിർക്കുന്നവരിൽ ബഹുഭൂരിപക്ഷവും.57 ശതമാനം പേരും ഹിജാബും വിശ്വാസവും തമ്മിൽ ബന്ധമില്ലെന്ന് പറഞ്ഞപ്പോൾ 23 ശതമാനം പേർ ഹിജാബ് മതവിശ്വാസത്തിന്റെ ഭാഗമാണെന്ന് വാദിച്ചു.
അതേസമയം ഹിജാബിനെതിരെ പ്രതിഷേധം നയിക്കുന്നവരെ കൂട്ടക്കൊല ചെയ്തും അറസ്റ്റ് ചെയ്ത് ജയിലിടച്ചും ഭരണകൂടം പ്രതികാരം ചെയ്യുകയാണ്. നൂറിലധികം പേരെയാണ് ഇറാനിയൻ സുരക്ഷാ സേന കൊന്നത്.
Comments