ഛണ്ഡീഗഡ്: അമൃത്സറിൽ ക്ഷേത്ര പൂജാരിയ്ക്ക് നേരെ വധ ഭീഷണി. കാലേ ഖനുപൂരിലെ ക്ഷേത്രത്തിലെ പൂജാരി ദീപക് ശർമ്മയ്ക്കാണ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെയോടെയായിരുന്നു സംഭവം. കുറ്റവാളി പാക് കറൻസിയിൽ ഭീഷണി സന്ദേശം എഴുതി ക്ഷേത്രത്തിലെ ഭണ്ഡാരത്തിന് മുകളിലായി വയ്ക്കുകയായിരുന്നു. പാക് കറൻസി ശ്രദ്ധയിൽപ്പെട്ട ദീപക് ശർമ്മ ഇതെടുത്ത് പരിശോധിച്ചു. തുടർന്നാണ് ഭീഷണി സന്ദേശം കണ്ടത്. അഞ്ച് ലക്ഷം രൂപ തങ്ങൾക്ക് നൽകണമെന്നും, അല്ലെങ്കിൽ കൊന്നു കളയുമെന്നുമായിരുന്നു ഭീഷണി. ഉടനെ അദ്ദേഹം വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി. ഭീഷണി സന്ദേശം എഴുതിയ നോട്ട് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പാക് ഭീകരരാണ് സംഭവത്തിന് പിന്നിൽ എന്നാണ് പോലീസിന്റെ പ്രാഥമിക സംശയം.
Comments