തിരുവനന്തപുരം: കൺസെഷൻ ചോദിച്ചെത്തിയ പിതാവിനെ മകളുടെ മുൻപിലിട്ട് ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിൽ ഒരു പ്രതികൂടി അറസ്റ്റിൽ. കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക്ക് അജികുമാർ ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.
പന്നിയോട് നിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്. പന്നിയോട് ഇയാൾ ഒളിവിൽ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത് എന്നാണ് വിവരം. കേസിലെ നാലാം പ്രതിയാണ് അജി കുമാർ. കേസിന്റെ ആരംഭത്തിൽ അജി കുമാർ കേസിൽ പ്രതി ചേർത്തിരുന്നില്ല. എന്നാൽ പിന്നീട് ദൃശ്യങ്ങൾ പരിശോധിച്ചതോടെ മർദ്ദന സംഘത്തിൽ ഇയാളും ഉണ്ടെന്ന് പോലീസിന് വ്യക്തമായി. ഇതോടെ പ്രതി ചേർക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കേസിലെ രണ്ടാം പ്രതിയെ പോലീസ് പിടികൂടിയിരുന്നു. കാട്ടക്കട ഡിപ്പോയിലെ സെക്യൂരിറ്റി ജീവനക്കാരൻ സുരേഷ് കുമാറാണ് പിടിയിലായത്. കേസിൽ ഇനി മൂന്ന് പേരാണ് പിടിയിലാകാനുള്ളത്. ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. മകളുടെ മുൻപിലിട്ട് പിതാവിനെ തല്ലിയവർക്ക് മുൻകൂർ ജാമ്യത്തിന് അർഹതയില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി ജാമ്യാപേക്ഷ തളളിയത്. ഇതിന് പിന്നാലെയാണ് പ്രതികളെ പിടികൂടാൻ പോലീസ് നീക്കം ആരംഭിച്ചത്.
Comments