ന്യൂയോർക്ക്: അമേരിക്കയിൽ വെടിവെപ്പ് തുടരുന്നു. ന്യൂയോർക്കിലെ ബ്രോണക്സ് തെരുവിലാണ് വാക്കുതർക്കം വെടിവെപ്പിൽ കാലാശിച്ചത്. രണ്ടു പേർ 15 വയസ്സുകാരനെ വെടിവെച്ചിടുകയായിരുന്നു. വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് വെടിവെപ്പിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് പോലീസ് അറിയിക്കുന്നത്. അക്രമികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. കാസിൽ ഹിൽ മേഖലയിലാണ് ദാരുണ സംഭവം ഉണ്ടായത്.
കഴിഞ്ഞ മാസം വടക്കൻ കരോലിനയിൽ ഹൈസ്ക്കൂളിൽ വെടിവെപ്പ് നടന്നിരുന്നു. അക്രമത്തിൽ ഒരു വിദ്യാർത്ഥി മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. അതിന് ഒരാഴ്ച മുമ്പ് 15 വയസ്സുകാരനായ വിദ്യാർത്ഥി സ്കൂളിലേയ്ക്ക് തോക്കുമായെത്തിയാണ് സഹപാഠികളായ രണ്ടുപേരെ വെടിവെച്ചിട്ടത്. രണ്ടു മണിക്കൂർ ഇടവേളയിൽ ഡിട്രോയറ്റിൽ മൂന്ന് പേർ കൂടി കൊല്ലപ്പെട്ടതും ഭരണകൂടത്തെ പ്രതിസന്ധിയിലാക്കി.
അമേരിക്കയിൽ മാരകമായ റൈഫിളുകളും പിസ്റ്റളുകളും പൊതുജനത്തിന് ലഭിക്കാതിരി ക്കാനുള്ള നിയമനിർമ്മാണത്തിന് മുറവിളി ഉയരുകയാണ്. നിയമം ശക്തമാക്കുമെന്ന് ജോ ബൈഡൻ പ്രസ്താവന നടത്തിയിട്ടും അക്രമ സംഭവങ്ങൾ വർദ്ധിക്കുകയാണ്. 1994ൽ നിയമം മൂലം തോക്ക് വിൽപ്പന പത്തുവർഷത്തേക്ക് നിരോധിച്ചിരുന്ന കാര്യം ബൈഡൻ ഓർമ്മി പ്പിച്ചു. അത് ഗുണകരമായ മാറ്റം അമേരിക്കയിൽ വരുത്തിയെന്നാണ് വിലയിരുത്തൽ. നിലവിൽ ന്യൂയോർക്ക് നഗരം നിലവിൽ തോക്കുമായി സഞ്ചരിക്കാൻ വിലക്കുള്ള മേഖലയാണെന്ന് മേയർ എറിക് ആദംസ് വ്യക്തമാക്കി.
Comments