ടെഹ്റാൻ: മതമൗലികവാദത്തിനെതിരായ പ്രതിഷേധം വിദ്യാർത്ഥികളും ഏറ്റെടുക്കുന്നു. ഇറാനിൽ വനിതകൾ ആരംഭിച്ച ശക്തമായ ഹിജാബ് വിരുദ്ധ പ്രക്ഷോഭമാണ് ക്യാമ്പസുകൾ ഏറ്റെടുക്കുന്നത്. ഇറാനിലെ ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഷെരീഫ് യൂണി വേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ബൈക്കു കളിൽ എത്തിയ സുരക്ഷാ സൈനികർ വിദ്യാർത്ഥികൾക്ക് പുറകേ പായുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. വിദ്യാർത്ഥികൾക്ക് നേരെ സുരക്ഷാ സൈന്യം വെടിയുതിർക്കുന്ന വീഡിയോകളും പുറത്തുവരുന്നുണ്ട്. ഇതുവരെ 133 പേർ കൊല്ലപ്പെട്ടെന്നാണ് മനുഷ്യാ വകാശ സംഘടനകൾ ആരോപിക്കുന്നത്. ക്യാമ്പസിൽ നിന്നും 40 വിദ്യാർത്ഥികളെ സൈന്യം പിടികൂടിയെന്ന കണക്കുകളും പുറത്തുവരികയാണ്.
ആഗോള തലത്തിൽ ഇസ്ലാമിക മത നിയന്ത്രണങ്ങൾക്കെതിരെ പിന്തുണ വർദ്ധിച്ചതോടെ വിദ്യാർത്ഥികളും സമരരംഗം കയ്യടക്കുകയാണ്. ക്യാമ്പസിലും ഹിജാബും പർദ്ദയും തീയിലിട്ട് പ്രതിഷേധം തുടരുകയാണ്. വിവിധ ക്യാമ്പസുകളിലെ വിദ്യാർത്ഥി പ്രതിഷേധം അടിച്ചമർത്താനാണ് സുരക്ഷാ സൈനികർക്ക് നിർദ്ദേശം. പ്രമുഖ വനിത പ്രക്ഷോഭകരടക്കം സുരക്ഷാ സൈനികരുടെ വെടിയേറ്റ് വീണിട്ടും സമരരംഗത്ത് നിന്ന് വനിതകൾ പിന്മാറുന്നില്ല. ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് വിദ്യാർത്ഥികൾ പ്രക്ഷോഭം ഏറ്റെടുത്തിരിക്കുന്നത്.
മൂന്നാഴ്ചയായി ഇറാനിലെ മതഭരണകൂടത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സ്ത്രീ വിമോചന പ്രവർത്തകർ നടത്തുന്നത്. ആദ്യം വസ്ത്രധാരണത്തിലെ മതപരമായ നിയന്ത്രണ ത്തിനെതിരെയാണ് പ്രക്ഷോഭം ആരംഭിച്ചത്. സ്ത്രീകളെ അടിമകളാക്കുന്നതിന്റെ ആദ്യ ഘട്ടമാണിതെന്നും വനിതാ പ്രക്ഷോഭകർ ആരോപിച്ചു.
കൂട്ടമായെത്തി നഗരഹൃദയത്തിൽ ഹിജാബും പർദ്ദയും തീയിലിട്ട് ചുട്ടെരിക്കുന്ന ദൃശ്യങ്ങൾ ആവേശത്തോടെയാണ് ജനങ്ങൾ ഏറ്റെടുക്കുന്നത്. വനിതകൾക്കൊപ്പം യുവാക്കളും രംഗത്തെത്തുന്നതും പ്രക്ഷോഭത്തെ കരുത്തുറ്റതാക്കുകയാണ്. മോഡലുകളും വനിതാ നേതാക്കളുമടക്കം നിരവധിപേരെ അതിക്രൂരമായിട്ടാണ് ഇറാനിലെ ഭരണകൂടം നേരിട്ടുകൊണ്ടിരിക്കുന്നത്.
Comments